റിയാദ് മാരത്തണിൽ മികച്ച നേട്ടമുണ്ടാക്കിയ കബീർ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ ആദരിച്ചപ്പോൾ

കബീർ കൊച്ചാലുമ്മൂടിന് കെ.സി.എയുടെ ആദരം

റിയാദ്: ലോകശ്രദ്ധയാകർഷിച്ച റിയാദ് മാരത്തണിൽ 42.22 കി.മീ മികച്ച സമയത്തിനുള്ളിൽ ഓടിത്തീർത്ത കരുനാഗപ്പള്ളി സ്വദേശി കബീർ കൊച്ചാലുമ്മൂടിനെ കൊല്ലം ജില്ല കൾചറൽ അസോസിയേഷൻ (കെ.സി.എ) ആദരിച്ചു. കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി നേതൃത്വത്തിൽ മലസ് ചെറീസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ശിഹാബ് കൊട്ടുകാട് ഉപഹാരം കൈമാറി.

നാല് മണിക്കൂർ 14 മിനിറ്റ് കൊണ്ടാണ് കബീർ മാരത്തൺ പൂർത്തിയാക്കി മലയാളിയുടെ കരുത്ത് തെളിയിച്ചത്.

സൗദി സെൻട്രൽ ബാങ്ക് ജീവനക്കാരനായ കബീർ കഴിഞ്ഞ 15 വർഷമായി ഓട്ടം ജീവിതചര്യയുടെ ഭാഗമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 21 കി.മീ പിന്നിട്ടപ്പോൾ ലഭിച്ച ആത്മവിശ്വാസമാണ് ഇത്തവണ 42 കി.മീയിലേക്ക് തന്നെ നയിച്ചതെന്ന് കബീർ പറഞ്ഞു. ‘Strava’ ആപ് കണക്കുകൾ പ്രകാരം 2025-ൽ മാത്രം ഇതുവരെ 1516 കിലോമീറ്റർ അദ്ദേഹം ഓടി പൂർത്തിയാക്കിയിട്ടുണ്ട്.

കബീറിന്റെ ഈ കായിക നേട്ടം പ്രവാസി സമൂഹത്തിന് വലിയ പ്രചോദനമാണെന്ന് കെ.സി.എ ഭാരവാഹികൾ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

Tags:    
News Summary - KCA pays tribute to Kabir Kochalumud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.