ജിദ്ദ: അൽഹറമൈൻ റെയിൽവേ പദ്ധതിക്ക് കീഴിൽ പാളം ഘടിപ്പിക്കുന്ന ജോലികൾ 430 കിലോ മീറ്റർ പൂർത്തിയായി. മൊത്തം 450 കിലോമീറ്ററാണ് പാളത്തിെൻറ നീളം. ഇനി 20 കിലോ മീറ്റർ മാത്രമേ പാളം ഘടിപ്പിക്കാനുള്ളൂ. ഇതിനായുള്ള ജോലികൾ പുരോഗമിക്കുകയാണ്.
റാബികിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിർമാണ ജോലികൾ പൂർത്തിയായി. ജിദ്ദ, മക്ക എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടേ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്. റെയിൽവേ കടന്നുപോകുന്ന പാതയൊരുക്കുന്നതിെൻറ ഭാഗമായി 138 പാലങ്ങളുടെ നിർമാണവും 840 കനാലുകളും 12 തോടുകളും നന്നാക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്റ്റേഷനിലേക്ക് െട്രയിനുകളെത്തുന്നതിന് അണ്ടർ പാസ്വേ നിർമിക്കുന്നതിനുള്ള നിർമാണ ജോലികൾ പൂർത്തിയായികൊണ്ടിരിക്കയാണ്.
പദ്ധതി സമയബന്ധിതമായി തീർക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. റെയിൽവേ പൂർത്തിയാകുന്നതോടെ മക്കക്കും മദീനക്കുമിടയിലെ യാത്ര എളുപ്പമാകും. യാത്രാ രംഗത്ത് ഹജ്ജ് ഉംറ തീർഥാടകർക്ക് ഏറ്റവും ആശ്വാസമാകുമിത്. 25 വർഷത്തിനുള്ളിൽ ഹജ്ജ് തീർഥാടകരുടെ എണ്ണം 30 ദശലക്ഷവും ഉംറ തീർഥാടകരുടേത് പതിനൊന്ന് ദശലക്ഷം കവിയുമെന്നാണ് ഹജ്ജ് മന്ത്രാലയത്തിെൻറ കണക്ക്. ഒരോ വർഷവും ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ 1.41 ശതമാനവും ഉംറക്കാരുടെ എണ്ണത്തിൽ 3.14 ശതമാനം വർധനവുണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.