??????? ???????????????? ???????????? ???????? ??????????

രാജ്യമെങ്ങും പരിശോധന; 66 നിയമലംഘനങ്ങൾ പിഴയിട്ടു

റിയാദ്: ചെറുകിടവ്യാപാരമേഖലയിൽ സ്വദേശിവത്കരണം നടപ്പിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രാജ്യത്തിെ ൻറ വിവിധ ഭാഗങ്ങളിലായി 66 നിയമലംഘനങ്ങൾ കണ്ടെത്തി. രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും തൊഴിൽ സാമൂഹികവികസനമന്ത്രാലയത്തിെൻറയും സുരക്ഷാവിഭാഗത്തിെൻറയും നേതൃത്വത്തിലാണ് പരിശോധന.

നിയമം ലംഘിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചിലതിന് താക്കീത് നൽകുകയും ചെയ്യുന്നുണ്ട്. റിയാദിൽ 99 കടകളിൽ പരിശാധന നടന്നതിൽ 16 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. നജ്റാനിൽ 36 സ്ഥാപനങ്ങൾക്കും ബീശയിൽ 18 കടകൾക്ക് പിഴയിട്ടു. ബീശയിൽ 32 ഒാളം കടകളിലാണ് റെയിഡ് നടന്നത്. ബുറൈദ, അസീർ, മദീന, ഹാഇൽ, അറാർ, റഫ, താരിഫ്, ജൗഫ്, മദീന, ബദർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശാധന നടന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടപ്പാക്കി മൂന്ന് ദിവസം പിന്നിട്ടപ്പോൾ പരിശാധന കർശനമായിരിക്കയാണ്. അതേ സമയം റിയാദിൽ ഉൾപെടെ ആദ്യ ദിനങ്ങളിൽ അടഞ്ഞു കിടന്ന വിദേശികളുടെ കടകൾ വ്യാഴാഴ്ച ഭാഗികമായി പ്രവർത്തിച്ചു.

പല കടകളും തുറന്നു വെച്ചതല്ലാതെ അവിടെ തൊഴിലാളികളെ കാണാനില്ല. രാത്രിയിൽ മിക്ക കടകളും സജീവമാവുന്നുണ്ട്. വസ്ത്രം, പാദരക്ഷകൾ, വാഹനങ്ങൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുെട വിൽപന ശാലകളിലാണ് സെപറ്റംബർ 11 മുതൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലായത്. അതിനിടെ ചില കടകൾ അടച്ച് സാധനങ്ങൾ പുറത്തിട്ട് വമ്പിച്ച ആദായത്തിന് വിൽക്കുന്നുണ്ട്. ഇന്ന് വെള്ളിയാഴ്ച അവധി ദിവസമായതിനാൽ തെരുവുകളിൽ ഇത്തരം കച്ചവടങ്ങൾ വ്യാപകമായി നടക്കാനാണ് സാധ്യത.

Tags:    
News Summary - saudi raid-saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.