ജിദ്ദ: വാടകക്ക് താമസിക്കുന്ന രീതി മാറി സൗദിയിലെ സാധാരണക്കാരായ സ്വദേശികളെ സ്വന്തം ഭവനത്തിലേക്ക് മാറ്റുന്ന സർക്കാർ പദ്ധതി ശ്രദ്ധേയമാവുന്നു. 35000 പേര്‍ക്കു കൂടി വീട് നിര്‍മിക്കാനുള്ള പദ്ധതിക്ക് പാര്‍പ്പിട മന്ത്രാലയം തുടക്കം കുറിച്ചു. മൂന്ന് ലക്ഷം പേര്‍ക്ക് വീടുവെക്കാനുള്ള സംരംഭത്തിെൻറ ഭാഗമാണിത്. വാടക വീടുകളില്‍ നിന്ന് സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്ത് കെട്ടിട വാടകയിൽ ഇടിവ് അനുഭവപ്പെടുന്നുണ്ട്.
റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ടുമായി സഹകരിച്ചാണ് പാര്‍പ്പിട പദ്ധതി. ഇതു പ്രകാരം മൂന്ന് ലക്ഷം വീടുകളാണ് മന്ത്രാലയം ഒന്നാംഘട്ടത്തില്‍ നിര്‍മിച്ച് നല്‍കുക. പദ്ധതിയുടെ പത്താം ഗഡു അനുവദിച്ചാണ് റിയല്‍ എസ്റ്റേറ്റ് വികസന ഫണ്ട് ഇക്കാര്യമറിയിച്ചത്. പത്താം ഗഡുവിലൂടെ 34500 ലേറെ പേര്‍ക്ക് വീടുകള്‍ ലഭിക്കും. ഇതിനകം രണ്ട് ലക്ഷത്തിലേറെ വീടുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. സ്വദേശികള്‍ക്ക് ഒന്നിച്ച് താമസിക്കാന്‍ പാകത്തില്‍ പ്രത്യേക മേഖലകളാക്കിയാണ് നിര്‍മാണം നടക്കുന്നത്.
ദുബൈ മാതൃകയില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇതിനകം നിരവധി സ്വദേശികള്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. വാടകക്ക് വിവിധ പ്രദേശങ്ങളിലായി മാറിമാറിക്കഴിഞ്ഞിരുന്ന സ്വദേശികളുടെ ജീവിതരീതിക്ക് കൂടിയാണ് ഇതോടെ മാറ്റം വരുന്നത്. സബ്സിഡിയുള്ള പദ്ധതിക്ക് ലോണുകളും മന്ത്രാലയം നൽകുന്നുണ്ട്. വാടക കെട്ടിടങ്ങളില്‍ നിന്ന് മാറി സ്വന്തം വീടുകളിലേക്ക് സ്വദേശികള്‍ മാറിത്തുടങ്ങിയതോടെ രാജ്യത്തെ ഫ്ലാറ്റ് വാടക ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.