ജിദ്ദ: സൗദി അറേബ്യയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടി. ആഴ്ചകൾക്ക് മുമ്പ് രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3000 ത്തിന് താഴെ മാത്രം ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ എണ്ണം ചൊവ്വാഴ്ച 5,045 ആയി ഉയർന്നു. ഇവരിൽ 694 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 556 പുതിയ കോവിഡ് രോഗികളും 410 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,89,422 ആയി. ഇവരിൽ 3,77,714 പേർക്കും രോഗം ഭേദമായി. ചികിത്സയിലുണ്ടായിരുന്നവരിൽ എഴ് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 6,663 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്.
സൗദിയിൽ ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്ന റിയാദ് പ്രവിശ്യയിൽ 228 പുതിയ കേസുകളാണ് കണ്ടെത്തിയത്. വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 228, കിഴക്കൻ പ്രവിശ്യ 93, മക്ക 87, അൽ ഖസീം 27, വടക്കൻ അതിർത്തി മേഖല 26, മദീന 23, ഹാഇൽ 22, അസീർ 17, തബൂക്ക് 12, ജീസാൻ 8, അൽജൗഫ് 6, നജ്റാൻ 4, അൽബാഹ 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.