file photo

കോവിഡ്; സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ മക്ക പ്രവിശ്യയിൽ

ജിദ്ദ: സൗദിയിൽ ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് ജിദ്ദ ഉൾപ്പെടുന്ന മക്ക പ്രവിശ്യയിലാണ്. 260 പുതിയ രോഗികളാണ് ഇവിടെ ഇന്ന് റിപ്പോർട്ട് ചെയ്തത്. രാജ്യത്താകെ ഇന്ന് 1,112 പുതിയ രോഗികളും 1,189 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് രോഗികളുടെ എണ്ണം 5,01,195 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,82,414 ഉം ആയി. രോഗബാധിതരിൽ ഇന്ന് 13 പേർ മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,976 ആയി.

വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 10,805 ആയി. ഇവരിൽ 1,418 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.25 ശതമാനവും മരണനിരക്ക് 1.60 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 260, കിഴക്കൻ പ്രവിശ്യ 209, അസീർ 196, റിയാദ് 193, മദീന 51, ഹായിൽ 44, ജീസാൻ 40, അൽബാഹ 37, നജ്റാൻ 29, അൽ ഖസീം 26, തബൂക്ക് 17, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 3. ഇതുവരെ രാജ്യത്ത് 1,96,14,937 ഡോസ് കോവിഡ് വാക്സിൻ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - saudi arabia covid update 11-7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.