റിയാദ്: സൗദി അറേബ്യയിൽ ബുധനാഴ്ച 445 പേർ കോവിഡ് മുക്തരായി. 405 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 18 പേർ രാജ്യത്തെ വിവിധഭാഗങ്ങളിലായി മരിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 343,375 പോസിറ്റീവ് കേസുകളിൽ 329,715 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായിതുടരുന്നു. ആകെ മരണസംഖ്യ 5235 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു.
രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8423 പേരാണ്. അതിൽ 804 പേരുടെ നില ഗുരുതരമാണ്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്, 92. മക്ക 44, റിയാദ് 34, ഖമീസ് മുശൈത്ത് 18, മുബറസ്14, ദഹ്റാൻ 14, ദമ്മാം 13, ഹുഫൂഫ് 12, അൽഅയ്സ് 9, നജ്റാൻ 9, ഹാഇൽ 8, വാദി ദവാസിർ 8, ബല്ലസ്മർ 7, ജിദ്ദ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.