സുരക്ഷയും സ്ഥിരതയും ലക്ഷ്യമിട്ട് സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്: പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയും സ്ഥിരതയും മുൻനിർത്തി സൗദി അറേബ്യയും ഖത്തറും തമ്മിൽ നിർണായക ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി, സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനെ ഫോണിൽ ബന്ധപ്പെട്ടാണ് ചർച്ച നടത്തിയത്.

നയതന്ത്രതലത്തിൽ നടന്ന ഈ ടെലിഫോൺ സംഭാഷണത്തിൽ, മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നിലവിലെ സാഹചര്യങ്ങളും ഇരു നേതാക്കളും വിശദമായി വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി ഇരു രാജ്യങ്ങളും നടത്തിവരുന്ന സംയുക്ത ശ്രമങ്ങളെക്കുറിച്ചും, വരുംദിനങ്ങളിൽ സ്വീകരിക്കേണ്ട നയതന്ത്രപരമായ തുടർനടപടികളെക്കുറിച്ചും ചർച്ചയിൽ പ്രത്യേകമായി ഊന്നൽ നൽകി.

Tags:    
News Summary - Saudi and Qatari Foreign Ministers hold talks aiming for security and stability

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.