തബൂക്ക്: ബസ് ഒട്ടകങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 52 ഒാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തബൂക്കിലെ തീമാഅ് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ജോർഡനിൽ നിന്നുള്ള ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടത്്.
ഉംറ കഴിഞ്ഞ് തിരിച്ചുപോകുകയായിരുന്നു സംഘം. വിവരമറിഞ്ഞ ഉടനെ ഏഴ് യൂനിറ്റ് ആംബുലൻസുകളും ആരോഗ്യവകുപ്പിെൻറ രണ്ട് സംഘങ്ങളും സ്ഥലത്തെത്തിയതായി തബൂക്ക് റെഡ് ക്രസൻറ് വക്താവ് നബീൽ അൽ അൻസി പറഞ്ഞു. 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേർ വാഹനത്തിനുള്ളിൽ കുടുങ്ങി. സിവിൽ ഡിഫൻസാണ് ഇവരെ പുറത്തെടുത്തത്. ഒരാളുടെ നില ഗുരുതരമാണ്. നേരിയ പരിക്കേറ്റവർക്ക് സ്ഥലത്ത് പ്രാഥമിക ശുശ്രൂഷ നൽകി.
സാരമായ പരിക്കേറ്റവരെ തീമാഅ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്താവ് പറഞ്ഞു. ബസ് അപകടത്തിൽ പെട്ടവർക്ക് വേണ്ട ചികിത്സയും മറ്റ് സഹായങ്ങളും നൽകാൻ തബൂക്ക് ഗവർണർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. തീർഥാടകരുടെ തുടർയാത്രക്ക് പകരം ബസുകളൊരുക്കുകയും ആറ് പേരല്ലാത്തവരെല്ലാം ജോർഡനിലേക്ക് തിരിക്കുകയും ചെയ്തതായി ഗവർണറേറ്റ് വക്താവ് അലി കഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.