റിയാദ്: അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ ജനറൽ ഇലക്ട്രിക്ക് (ജി.ഇ) 1,500 കോടി ഡോളറിെൻറ കരാറുകൾ ഒപ്പുവെച്ചു. പ്രസിഡൻറ് ട്രംപിെൻറ സൗദി സന്ദർശനത്തിെൻറ ഭാഗമായി നടന്ന സി.ഇ.ഒ േഫാറത്തിലാണ് ഇതിെൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കപ്പെട്ടത്. എണ്ണ ഇതര മേഖല പുഷ്ടിപ്പെടുത്താനുള്ള സൗദി അറേബ്യയുടെ വിപുലമായ പദ്ധതികളുടെ ഭാഗമാണ് കരാറുകൾ.
ജനറൽ ഇലക്ട്രിക്കിെൻറ സേവനവും സാധനങ്ങളും നേരിട്ട് ഉപയോഗപ്പെടുത്തുന്ന 700 കോടി ഡോളറിെൻറ കരാറാണ് ഇതിൽ പ്രധാനം. ഉൗർജ മേഖല മുതൽ ആരോഗ്യരംഗം വരെ നീളുന്നതാണ് ഇൗ ഉടമ്പടികൾ. കൂടുതൽ ചർച്ചകളും തീരുമാനങ്ങളും ആവശ്യമായ ചില ധാരണകളും ഉണ്ട്. സൗദി അരാംകോയുടെ പ്രവർത്തനങ്ങളിൽ ഡിജിറ്റൽ സാേങ്കതിക വിദ്യ ഫലപ്രദമായി ഉപേയാഗപ്പെടുത്തുന്നതിനുള്ള കരാറുകളും ഒൗഷധ ഗവേഷണ രംഗത്തെ സഹകരണവും ഇതിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.