ജിദ്ദ: വിശ്വസിക്കാനാവുന്നില്ല സക്കീർ ഹുസൈന് ഇപ്പോഴും. ഏറെ കാത്തിരുന്നു സാധ്യമായ ഉപ്പയുമായുള്ള സന്ദർശനത് തിെൻറ ആഹ്ലാദത്തിലും അമ്പരപ്പിലുമാണ് ആ 12 കാരൻ. ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് പിതാവിനെ നേരിൽ ക ാണുന്നതും സംസാരിക്കുന്നതും. നീലഗിരി ജില്ലയിലെ ദേവർഷോല സ്വദേശിയും അർബുദ രോഗിയുമായ സക് കീർ ഹുസൈൻ ജീസാൻ ജയിലിൽ കഴിയുന്ന പിതാവ് സൈദ് സലിമിനെ കാണണമെന്ന ആഗ്രഹവുമായാണ് മാത ാവ് സഫിയ, പിതാമഹൻ മുഹമ്മദലി ഹാജി എന്നിവരോടൊപ്പം ഉംറക്കെത്തിയത്. ജിദ്ദയിൽനിന്ന് വിമാനമാർഗം ബന്ധു ശിഹാബിെൻറ കൂടെ ജീസാനിൽ വന്ന് ജയിലിൽ ചെന്നാണ് കണ്ടത്.
ജീസാനിലെ സന്നദ്ധ പ്രവർത്തകരായ ഹാരിസ് കല്ലായി, മുഹമ്മദ് ഇസ്മയിൽ എന്ന മാനു, അക്ബർ പറപ്പൂർ, സിറാജ് മുക്കം എന്നിവരുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ചക്കുള്ള അവസരമൊരുക്കിയത്. സക്കീർ ഹുസൈെൻറ വിവരങ്ങൾ അറിഞ്ഞപ്പോൾ ജയിൽ മേധാവി ഫൈസൽ അബ്ദുല്ല ഷഅബി നടപടിക്രമങ്ങളെല്ലാം വേഗത്തിലാക്കി. പതിവിൽനിന്ന് വ്യത്യസ്തമായി അര മണിക്കൂറിലേറെ സമയം കൂടിക്കാണാനുള്ള സാവകാശവും നൽകി. സക്കീർ ഹുസൈൻ പിതാവിനെ കാണാനുള്ള ആഗ്രഹവുമായി മക്കയിലെത്തിയ വാർത്ത ‘ഗൾഫ് മാധ്യമ’വും മീഡിയവൺ ചാനലും പുറത്തുവിട്ടതിനു ശേഷം ഹൃദയസ്പർശിയായ വാർത്തയറിഞ്ഞ് ധാരാളം ആളുകൾ ഇവരെ സഹായിക്കാൻ മുന്നോട്ടുവന്നിരുന്നു. ഇവരെ ജിസാനിലെത്തിക്കുന്നതിനാവശ്യാമയ യാത്ര താമസ ചെലവുകൾ വഹിക്കാൻ മനുഷ്യസ്നേഹികൾ രംഗത്തുവന്നതിനാൽ കാര്യങ്ങളെല്ലാം എളുപ്പമായി. മക്കയിൽ തിരിച്ചെത്തിയ സംഘം അടുത്ത ദിവസങ്ങളിൽ മദീന സന്ദർശിക്കും. ശേഷം ഈ മാസം 27ന് നാട്ടിലേക്കു തിരിക്കും.
ശിക്ഷാകാലാവധി തീർന്ന സൈദ് സലീമിെൻറ മോചനത്തിനായി സൗദി പൗരൻ അലി ഹാഖമി, സാമൂഹികപ്രവർത്തകൻ ഷംസു പൂക്കോട്ടൂർ എന്നിവരുടെ ശ്രമം ഒരു മാസമായി തുടരുന്നുണ്ട്. പാസ്പോർട്ട് നഷ്ടപ്പെട്ടതിനാൽ കോൺസുലേറ്റിൽനിന്ന് എമർജൻസി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്തു മറ്റു നടപടിക്രമങ്ങളെല്ലാം പൂർത്തിയായാൽ ഉടൻ ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനാവും. അർബുദ രോഗം ശരീരത്തെ കാർന്നു തിന്നുമ്പോഴും പിതാവിനെ കാണണം എന്ന സക്കീർ ഹുസൈനുണ്ടായിരുന്ന പതറാത്ത മനസ്സിെൻറ നിശ്ചയദാർഢ്യം യാഥാർഥ്യമാക്കാൻ നാട്ടിൽ പ്ലീസ് ഇന്ത്യയുടെ പ്രവർത്തകരായ ലത്തീഫ് തെച്ചി, ഷമീർ ചീരക്കുഴി എന്നീ സന്നദ്ധ പ്രവർത്തകർ രംഗത്തുവരുകയായിരുന്നു.
സക്കീർ ഹുസൈനും മാതവിനും പിതാമഹനും ഉംറ യാത്രക്കുള്ള മുഴുവൻ ചെലവുകളും വഹിക്കാൻ ഗൂഡല്ലൂർ സ്വദേശി തയാറായതുകൊണ്ടാണ് സംഘത്തിന് സൗദിയിലെത്താൻ സാധിച്ചത്. തങ്ങൾ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും സൈദ് സലിമും നാട്ടിലെത്തണമെന്ന പ്രാർഥനയുമായി മക്കയിൽ കഴിഞ്ഞുകൂടുകയാണ് സക്കീർ ഹുസൈനും സഫിയയും മുഹമ്മദലി ഹാജിയും. സൈദ് സലിമുമായി തങ്ങളുടെ കൂടിക്കാഴ്ചക്ക് സഹായിച്ചവർക്കും അദ്ദേഹത്തിെൻറ മോചനത്തിനായി പരിശ്രമിക്കുന്നവർക്കുമെല്ലാം സംഘം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.