ദമ്മാം: സൗത്ത് അമേരിക്കയിലെ വെസ്റ്റ് വിർജീനിയയിൽ നടന്ന 24ാമത് ലോക സ്കൗട്ട് ജാംബൂരി യിൽ പങ്കെടുത്ത ദമ്മാം അൽ ഖൊസാമ ഇൻറർനാഷനൽ സ്കൂളിന് അഭിമാന നേട്ടം. സ്കൂളിലെ റൂഫസ ് റോജേഷ് ആണ് അന്താരാഷ്ട്ര തല നോവ്സ് ചാമ്പ്യൻഷിപ്പിന് അർഹനായത്.ജാംബൂരിയുടെ ഭാഗമാ യുള്ള വിവിധ പരിശീലനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദ്യാർഥികളെയാണ് നോവ്സ് ചാമ്പ്യൻഷിപ്പിന് പരിഗണിക്കുന്നത്. ഏഷ്യാ പസഫിക് റീജനിൽ നിന്ന് മൂന്നു വിദ്യാർഥികളാണ് നോവ്സ് ചാമ്പ്യൻഷിപ്പിന് അർഹരായത്.
ചാമ്പ്യൻഷിപ്പിന് അർഹരായവരുടെ വിവരങ്ങൾ ജാംബൂരിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 22 മുതൽ ആഗസ്റ്റ് രണ്ടുവരെ നടന്ന ജാംബൂരിയിൽ 150ഓളം രാജ്യങ്ങളിൽ നിന്നായി 45,000ത്തോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. വെസ്റ്റ് വിർജീനിയയിലെ 14,000 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന മനോഹരമായ പരിശീലന സ്ഥലത്താണ് ജാംബൂരി ക്യാമ്പ് നടന്നതെന്ന് റൂഫസ് റോജേഷ് പറഞ്ഞു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗദി അറേബ്യ അസോസിയേഷനു കീഴിൽ ആണ് ക്രിസ്റ്റൽ നിവ്യ ബോബി, ഹിബ ഇംറാൻ, സൈനാ അഷ്ഫാഖ്, അമൃത ജോസഫ്, അന്ന എലിൻ തോമസ്, സന്ദീപ് ശ്രീനിവാസൻ, അബ്ദുല്ല മുഹമ്മദ്, സാഹിൽ അനസ്, ഇസ്മയിൽ ഇർഷാദ്, അബ്ദുൽ സമദ്, റൂഫസ് റോജേഷ് എന്നീ വിദ്യാർഥികൾ സ്കൂൾ അധ്യാപകനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ് സൗദി സെക്രട്ടറിയുമായ ബിനോ മാത്യുവിനോടൊപ്പം അൽ ഖൊസാമ സ്കൂളിൽ നിന്നും ജാംബൂരിയിൽ പങ്കെടുത്തത്.
നോവ്സ് ചാമ്പുൻഷിപ് നേടിയ റൂഫസ് റോജേഷിനെ ബെസ്റ്റ് ഗ്രൂപ് ഓഫ് സ്കൂൾസ് ജനറൽ മാനേജർ എ.എം അഷ്റഫ്, ഗ്രൂപ് മാനേജർ എസ്.എം നൗഷാദ്, ഡെപ്യൂട്ടി ഗ്രൂപ് മാനേജർ റാസി ശൈഖ് പരീത്, അൽ ഖൊസാമ ഇൻറർനാഷനൽ പ്രിൻസിപ്പൽ കെ.എം. അബ്ദുൽ അസീസ്, ഹെഡ്മാസ്റ്റർ അബ്ദുൽ ഗഫൂർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.