റിയാദ്: രാജ്യതലസ്ഥാനമായ റിയാദില്‍ തണുപ്പിന് കാഠിന്യമേറുന്നു. ഡിസംബർ തുടക്കം മുതൽ മേഖലയിൽ തണുപ്പ് തുടങ്ങിയിരുന്നു. ഞായറാഴ്ച അർധരാത്രി ആറ് ഡിഗ്രി ആയ താപനില പുലരാറായപ്പോൾ അൽപസമയം രണ്ട് ഡിഗ്രിയിലെത്തി. ഞായറാഴ്ച പകൽ ഏറ്റവും കുറഞ്ഞ താപനില ആറ് ഡിഗ്രി വരെയായിരുന്നു. ശക്തമായ പൊടിക്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെ വിവിധ പ്രവിശ്യകളിലുണ്ടായത്. കിഴക്കന്‍ പ്രവിശ്യകളില്‍ ചിലഭാഗത്ത് മഴയുമുണ്ടായി. പൊടിക്കാറ്റിന് പിന്നാലെ അന്തരീക്ഷം ശക്തമായ തണുപ്പിന് വഴിമാറുകയായിരുന്നു. പകല്‍ 18 ഡിഗ്രിവരെയാണ് താപനില.
ഡിസംബര്‍ ഒന്നുമുതല്‍ ജനുവരി പത്ത് വരെ കാലയളവിലാണ് കൊടും തണുപ്പ് പ്രതീക്ഷിക്കുന്നത്. ഇത് മൈനസ് ഡിഗ്രി വരെയെത്താം. അല്‍ ജൗഫിലും ഹാഇലിലും മൈനസ് ഡിഗ്രിയില്‍ തണുപ്പ് ഏറെ ദിവസമുണ്ടാകും എന്ന് മുന്നറിയിപ്പുണ്ട്. തണുപ്പിന് മുന്നോടിയായി വ്യാഴാഴ്ച റിയാദില്‍ കനത്ത മഴയുണ്ടാകുമെന്നായിരുന്നു പ്രവചനമെങ്കിലും അതുണ്ടായില്ല. മേഘ ചലനവും കാറ്റിെൻറ ഗതിയിലെ മാറ്റവും റിയാദില്‍ കാലാവസ്ഥാ മാറ്റം വരുത്തി. മഴയെത്തിയില്ലെങ്കില്‍ തണുപ്പിെൻറ തീവ്രത കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കുറവായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. എങ്കിലും റിയാദിൽ തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നുണ്ട്. ശിശിര കാലം വന്നതോടെ മരുഭൂമികളിൽ തണുപ്പ് ആസ്വദിക്കാനെത്തുന്ന സ്വദേശി കൂട്ടങ്ങളുടെ എണ്ണം കൂടി. കുടുംബസമ്മേതം മരുഭൂമിയിലെത്തി ടെൻറുകളിൽ കഴിയുന്നവരെ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.