ജിദ്ദ: അസീർ മേഖലയിെല ‘ഖത് അസീരീ’ ചുവർചിത്രകല യുെനസ്കോ പൈതൃക പട്ടികയിൽ ഇടം നേടി. ‘മാനവികതയുടെ അവർണനീയ സാംസ്കാരിക പൈതൃക’ങ്ങളുടെ പ്രാതിനിധ്യപ്പട്ടികയിലാണ് ദക്ഷിണ സൗദിയിലെ വനിതകളുടെ തനത് കലയായ ‘ഖത് അസീരി’ ഉൾപ്പെടുത്തപ്പെട്ടത്. കഴിഞ്ഞാഴ്ച ദക്ഷിണ കൊറിയയിലെ ജീജോ ദ്വീപിൽ സാംസ്കാരിക പൈതൃക സംരക്ഷണ സമിതി യോഗത്തിലാണ് യൂനസ്കോ അധികൃതർ ഇക്കാര്യം അറിയിച്ചത്. വീടുകളുടെ അകത്ത് ചുവരുകളിൽ ഒരുക്കുന്ന പ്രത്യേക അലങ്കാരപ്പണികളാണ് ‘ഖത് അസീരി’ ചിത്രകല. അതിഥികളെ സ്വീകരിക്കുന്ന മുറികളാണ് പ്രധാനമായും ‘ഖത് അസീരി’ ചിത്രപണികളാൽ അലങ്കരിക്കാറുള്ളത്. വെളുത്ത കുമ്മായപ്പൊടി ഉപയോഗിച്ച് സ്ത്രീകളാണ് ഇൗ അലങ്കാര പണികൾ മുമ്പ് ചെയ്തിരുന്നത്. പുരുഷ കലാകാരൻമാരും പിൽക്കാലത്ത് രംഗത്തെത്തി.
പുരാതനവും പരമ്പരാഗതവുമായ കലാമാതൃക സംരക്ഷിക്കുന്നതിന് കാണിക്കുന്ന ശ്രദ്ധയും പ്രാധാന്യവുമാണ് ‘ഖത് അസീരി’ തുറന്നുകാട്ടുന്നതെന്നും യുെനസ്കോ അധികൃതർ വ്യക്തമാക്കി. വർഷങ്ങളായി മേഖലയിൽ സംരക്ഷിച്ചുപോരുന്ന കലാരൂപമാണിത്. ഫാത്തിമ ഗഹാസ് എന്ന വനിതയാണ് ‘ഖത് അസീരി’യുടെ എക്കാലത്തെയും വലിയ പ്രയോക്താവ്. തെൻറ ജീവിതം മുഴുവൻ ഇൗ കലാരൂപത്തിെൻറ നിലനിൽപ്പിനും വികസനത്തിനും വേണ്ടി ചെലവഴിച്ച അവർ 2010 ലാണ് മരിച്ചത്. 2016 ലാണ് യുെനസ്കോയുടെ പരിഗണനക്ക് ‘ഖത് അസീരി’ സമർപ്പിച്ചതെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തിൽ അധികൃതർ ആവശ്യപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നൽകിയിരുന്നുവെന്നും സൗദി ഹെറിറ്റേജ് പ്രിസർവേഷൻ സൊസൈറ്റി (എസ്.എച്ച്.പി.എസ്) പ്രോജക്ട് മാനേജർ റിഹാഫ് ഖസാസ് പറഞ്ഞു.
ഭാവിയിൽ യുനെസ്കോ പട്ടികകളിൽ പെടുത്താൻ രണ്ടുവർഷത്തിൽ ഒരിക്കൽ ഒരു ഫയൽ മാത്രമേ രജിസ്റ്റർ ചെയ്യുകയുള്ളു. 2018 ൽ റിയാദിലെ ജനാദ്രിയ മേളക്ക് വേണ്ടിയാകും അപേക്ഷ സമർപ്പിക്കുക. 2020 ൽ കഅബയുടെ ആവരണമായ കിസ്വയെ അവതരിപ്പിക്കുമെന്നും റിഹാഫ് ഖസാസ് വ്യക്തമാക്കി. ഇത്തവണത്തെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള കുംഭമേളയും ഇടം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.