റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജ് പ്രവിശ്യയിലുള്ള ജനവാസ മേഖലയിൽ സൈനിക മിസൈൽ പതിച്ചതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം സൗദി അധികൃതർ നൽകുന്ന വിവരങ്ങൾ പ്രകാരം, അപകടത്തിൽ മരിച്ച രണ്ടുപേരും ബംഗ്ലാദേശ് പൗരന്മാരാണെന്ന് സ്ഥിരീകരിച്ചു.
പരിക്കേറ്റ 12 പേരിൽ 11 പേരും ബംഗ്ലാദേശ് സ്വദേശികളാണ്. പരിക്കേറ്റ ഒരാൾ ഇന്ത്യൻ പൗരനാണെന്നും അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെടുകയും സൗദി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. പരിക്കേറ്റ ഇന്ത്യൻ പൗരനെ സന്ദർശിക്കാനായി കൗൺസിലർ വൈ. സാബിർ കഴിഞ്ഞ രാത്രി തന്നെ അൽ ഖർജിലെത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.