റിയാദ്: തിങ്കളാഴ്ച രാത്രി റിയാദിലെത്തിയ ലെബനാനിലെ മാരനൈറ്റ് പാത്രിയാർക്കീസ് ബിശാറ ബുത്രൂസ് അൽ റാഹിക്ക് ഉൗഷ്മള ആതിഥേയത്വം. കിങ് സൽമാൻ വ്യോമതാവളത്തിൽ ജി.സി.സി കാര്യമന്ത്രി സാമിർ അസ്സബ്ഹാെൻറ നേതൃത്വത്തിൽ സ്വീകരിച്ച പാത്രിയാർക്കീസിന് ചൊവ്വ പകൽ തിരക്കേറിയ പരിപാടികളായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരെ അേദ്ദഹം സന്ദർശിച്ചു. അടുത്തിടെ രാജിവെച്ച് റിയാദിൽ തുടരുന്ന ലെബനാൻ പ്രധാനമന്ത്രി സഅദ് ഹരീരിയെയും പാത്രിയാർക്കീസ് കണ്ടു.
ഇതാദ്യമായാണ് പ്രമുഖനായൊരു ക്രൈസ്തവ പുരോഹിതൻ സൗദിയിലെത്തുന്നത്. റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ് സൽമാൻ രാജാവും പാത്രിയാർക്കീസും കൂടിക്കാഴ്ച നടത്തിയത്. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പ്രത്യേക വിരുന്നും കൊട്ടാരത്തിൽ ഒരുക്കിയിരുന്നു.
രാജാവിെൻറ ക്ഷണപ്രകാരമാണ് പാത്രിയാർക്കീസ് സൗദിയിലെത്തിയത്. സൽമാൻ രാജാവിെൻറ ക്ഷണപത്രം ലെബനാനിലെ ഉപസ്ഥാനപതി നേരിെട്ടത്തി കൈമാറുകയായിരുന്നു.
കൂടിക്കാഴ്ചയിൽ രാജാവും പാത്രിയാർക്കീസും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദബന്ധത്തെ കുറിച്ച് സംസാരിച്ചു. സഹിഷ്ണുതയും സ്നേഹവും വളർത്തുന്നതിലും ഭീകരതയെ തള്ളിപ്പറയുന്നതിലും വ്യത്യസ്ത സമുദായങ്ങളും സംസ്കാരങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ചും ചർച്ചയുണ്ടായി. കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫ്, സഹമന്ത്രി മുസാഇദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ, വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, ജി.സി.സി കാര്യ മന്ത്രി സാമിർ അസ്സബ്ഹാൻ എന്നിവരും പെങ്കടുത്തു.
പിന്നാലെ അദ്ദേഹം കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെയും സന്ദർശിച്ചു. ശേഷം സഅദ് ഹരീരിയെ റിയാദിലെ അദ്ദേഹത്തിെൻറ വീട്ടിൽചെന്ന് കണ്ട പാത്രിയാർക്കീസ് അദ്ദേഹത്തിന് പിന്തുണ അറിയിച്ചു. രാജിക്ക് കാരണമായി സഅദ് പറഞ്ഞ വസ്തുതകൾ ന്യായമാണെന്നും അധികം വൈകാതെ തന്നെ അദ്ദേഹം തിരിച്ച് ലെബനാനിലെത്തുെമന്നും പാത്രിയാർക്കീസ് കൂട്ടിച്ചേർത്തു. ഇതിന് ശേഷം ട്വിറ്ററിൽ പ്രതികരിച്ച സഅദ് ഹരീരി രണ്ടുദിവസത്തിനുള്ളിൽ ലെബനാനിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.