ജിദ്ദ: ഉപഭോക്താവിനും വ്യാപാരിക്കും സംരക്ഷണവും നിയമലംഘകര്‍ക്ക് കടുത്ത ശിക്ഷയും നൽ കുന്ന നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം.
ഓണ്‍ലൈന്‍ വ്യാപാരത്തിന് കൃത്യമാ യ മാര്‍ഗനിർദേശം നല്‍കുന്നതാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്കിയ പുതിയ ഇ-കമേഴ്സ്യല്‍ നിയമങ്ങള്‍.ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നിയമങ്ങള്‍ ബാധകമാകും. നിയമലംഘകര്‍ക്ക് ഒരു ദശലക്ഷം റിയാല്‍ പിഴയുള്‍പ്പെടെ കടുത്ത ശിക്ഷ നടപടികളാണ് നിയമം അനുശാസിക്കുന്നത്. ഓണ്‍ലൈന്‍ ഉപഭോക്താവിനും വ്യാപാരിക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമങ്ങള്‍.
ഇടപാട് സമയത്ത് ഉപഭോക്താവ് നല്കുന്ന വിവരങ്ങളുടെ സംരക്ഷണം, ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും സവിശേഷതകള്‍, ഡെലിവറിയില്‍ കാലതാമസം നേരിട്ടാല്‍ സ്വീകരിക്കേണ്ട നടപടികള്‍, വ്യാജ പരസ്യങ്ങള്‍ക്കെതിരെയുള്ള നടപടികള്‍, ലൈസന്‍സുള്ള തൊഴിലുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ എന്നിവയാണ് പ്രധാന വ്യവസ്ഥകള്‍. കൂടാതെ, ഇലക്ട്രോണിക് സ്റ്റോറിെൻറ വിവരങ്ങള്‍, പണമിടപാട് ക്രമീകരണങ്ങള്‍, ഡെലിവറി, എക്സിക്യൂഷന്, നികുതി, ഡെലിവറി ചാര്‍ജ്ജ്, വില വിവരണങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ കരാറുണ്ടായിരിക്കണം. ഇലക്ട്രോണിക് സ്റ്റോറിെൻറ വാണിജ്യ രജിസ്ട്രേഷന് നമ്പര്‍, പേര്, വിലാസം തുടങ്ങിയവ അറിയപ്പെടുന്ന ഏജന്‍സിയില്‍ വ്യക്തമാക്കിയിരിക്കണം. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുംവിധം വാഗ്ദാനങ്ങളോ, വ്യാജ വ്യാപാര മുദ്രകളോ പ്രചരിപ്പിക്കാൻ പാടില്ല. നിയമലംഘകര്‍ക്ക് ഒരു ദശലക്ഷം റിയാല്‍ വരെ പിഴചുമത്തുകയോ, ഓണ്‍ലൈന്‍ സ്റ്റോറിെൻറ പ്രവര്‍ത്തനം തടയുകയോ ചെയ്യും. കൂടാതെ നിയമലംഘനത്തിെൻറ പ്രാധാന്യമനുസരിച്ച് ഒന്നോ അതിലധികമോ പത്രങ്ങളില്‍ നിയമലംഘകെൻറ ചെലവില്‍ കുറ്റം സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.