റിയാദ്: ഊർജ വില വര്‍ധനവിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍, വൈദ്യുതി എന്നിവക്ക് ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ‘സ്വദേശി അക്കൗണ്ട്’ സഹായത്തിെൻറ ഭാഗമായി സബ്സിഡി എടുത്തുകളയുന്നതിനൊപ്പമാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വരിക.
പെട്രോള്‍, ഡീസല്‍, ഗ്യാസ്, വൈദ്യുതി തുടങ്ങിവക്കും മറ്റ് ഇന്ധനങ്ങള്‍ക്കും വില വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനത്തിെൻറ വിശദാംശങ്ങള്‍ പക്ഷേ, പുറത്തുവിട്ടിട്ടില്ല. സ്വദേശികൾക്കുള്ള സര്‍ക്കാരിെൻറ ധനസഹായം നടപ്പാകുന്ന വേളയിലാകും ഊർജ വില വര്‍ധനയും നടപ്പാക്കുക. തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയമാണ് ‘സ്വദേശി അക്കൗണ്ട്’ വിവരശേഖരണവും രജിസ്ട്രേഷനും നടത്തുന്നത്. ഇതിെൻറ ഗുണഫലം ഡിസംബര്‍ 21 മുതല്‍ അര്‍ഹരായവര്‍ക്ക് ലഭിച്ചുതുടങ്ങും. ഇതനുസരിച്ച് രാജ്യത്തെ സമ്പന്നരായ, സബ്സിഡി അര്‍ഹിക്കാത്ത പൗരന്മാര്‍ക്കും വിദേശികള്‍ക്കുമാകും വില വര്‍ധനവ് നേരിട്ട് അനുഭവപ്പെടുക. സ്വദേശി അക്കൗണ്ടില്‍ രജിസ്റ്റർ ചെയ്തവര്‍ക്ക് സബ്സിഡിക്ക് പകരമായ ധനസഹായം ലഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.