യാംബു: മുൻ പ്രവാസിയായിരുന്ന മലപ്പുറം തെന്നല നെടുവണ്ണ അബ്ദുന്നാസർ ഹാജി (56) ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച നാട്ടിൽ നിര്യാതനായി. യാംബുവിൽ രണ്ടര പതിറ്റാണ്ട് കാലം ബിസിനസ് മേഖലയിൽ പ്രവർത്തിച്ചിരുന്ന അബ്ദുൾ നാസർ നാല് വർഷം മുമ്പാണ് പ്രവാസം മതിയാക്കി മടങ്ങിയത്.
ചെന്നൈയിൽ സഹോദരനോടൊത്ത് ജോലി ചെയ്തുകൊണ്ടിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അബ്ദുൾ നാസർ ചികിത്സക്കിടെ അവിടെ വെച്ച് മരിക്കുകയായിരുന്നു.
യാംബുവിൽ ആദ്യകാലത്തെ പ്രമുഖ മലയാളി വ്യവസായിയായിരുന്ന പരേതനായ നെടുവണ്ണ കുഞ്ഞിമൊയ്തീൻ ഹാജിയാണ് പിതാവ്. മാതാവ്: കുഞ്ഞിപാത്തുട്ടി ഹജ്ജുമ്മ. ഭാര്യ: മുംതാസ്. മക്കൾ: ബിൻസാദ്, തസ്‌ലീമ, മുബഷിറ. മരുമക്കൾ: എൻ.വി. സുബൈർ, യു. അബ്ദുൽ ഹകീം. സഹോദരങ്ങൾ: സുബൈർ ഹാജി, മൈമൂന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.