ജിദ്ദ: സംസ്കരണം, ജീവകാരുണ്യം തുടങ്ങിയ ലക്ഷ്യങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന അല്‍ അന്വാര് ജസ്റ്റിസ് ആൻഡ് വെൽഫെയര്‍ അസോസിയേഷന് (അജ്വ) ജിദ്ദ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗം ജി.സി.സി കോഓഡിനേഷന്‍ കമ്മിറ്റി രക്ഷാധികാരി ഇബ്രാഹിംകുട്ടി ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു. വിജാസ് ഫൈസി അധ്യക്ഷത വഹിച്ചു. ജമാലുദ്ദീന്‍ അശ്റഫി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയിലെ മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് അടിസ്ഥാന കാരണം മതപരമായ മൂല്യങ്ങളില്‍നിന്ന് മുസ്ലിംകൾ അകന്നുപോയതാണെന്നും എല്ലാതരം പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശാശ്വത പരിഹാരം പ്രവാചകനും അനുചരന്മാരും അവരെ പിന്‍പറ്റിയ മുന്‍കാല മഹത്തുക്കളും കാണിച്ചുതന്ന യഥാര്‍ഥ ദീനിന്റെ പാതയിലേക്ക് മടങ്ങി മാതൃകാ സമൂഹമായി ജീവിച്ച് സ്വന്തം ജീവിതത്തിലൂടെയും മറ്റും ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തി അവരുടെ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഓരോരുത്തരും തയാറാകണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നൗഷാദ് ഓച്ചിറ പ്രവര്‍ത്തന, ജീവകാരുണ്യ, സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെയ്ദ് മുഹമ്മദ് മുസ്ല്യാര്‍, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂര്‍ സ്വാഗതവും നിസാര്‍ കാഞ്ഞിപ്പുഴ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ശറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ (രക്ഷാധികാരി), മനാഫ് മൗലവി അൽ ബദ്രി പനവൂർ (പ്രസി), ജമാലുദ്ദീന്‍ അശ്റഫി ചുങ്കപ്പാറ, സൈദ് മുഹമ്മദ് മൗലവി അൽ കാശിഫി, അബ്ദുൽ ലത്തീഫ് മുസ്ല്യാര്‍ കറ്റാനം (വൈസ് പ്രസി), അനീസ് കൊടുങ്ങല്ലൂര്‍ (ജന. സെക്ര), ബക്കര്‍ സിദ്ദീഖ് നാട്ടുകല്‍ (വര്‍ക്കിങ് സെക്ര), മസൂദ് മൗലവി, നിസാര്‍ കാഞ്ഞിരപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ (ജോ. സെക്ര), നൗഷാദ് ഓച്ചിറ (ട്രഷ), വിജാസ് ഫൈസി ചിതറ, ഇബ്രാഹിം കുട്ടി ശാസ്താംകോട്ട, അനീസ് കൊടുങ്ങല്ലൂര്‍, ഷറഫുദ്ദീന് ബാഖവി (നാഷനല്‍ കമ്മിറ്റി അംഗം), അബ്ദുള്‍ ഗഫൂര്‍ കളിയാട്ടുമുക്ക്, റഷീദ് ഓയൂര്‍, ശിഹാബുദ്ദീന് കുഞ്ഞ് കൊട്ടുകാട്, അന്‍വര്‍ സാദത്ത് മലപ്പുറം, ശുക്കൂര്‍ കാപ്പില്‍, അബ്ദുൽ കരീം മഞ്ചേരി, ശഫീഖ് കാപ്പില്‍, ശിഹാബ് പൊന്മള, റഷീദ് കൊടുങ്ങല്ലൂര്‍, അബ്ദുൽ ഗഫൂര്‍ വണ്ടൂര്‍, യൂനുസ് പുത്തന്‍തെരുവ് (എക്സി. അംഗം), മുസ്തഫ പെരുവള്ളൂര്‍, ഹാഷിം ആലപ്പുഴ, സക്കീര്‍ ഹുസൈന് കറ്റാനം (പ്രത്യേക ക്ഷണിതാക്കള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.