മുസ്തഫ
യാംബു: മലയാളി യാംബുവിലെ താമസസ്ഥലത്ത് ഹൃദയാഘാതംമൂലം നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി കുനിക്കകത്ത് വീട്ടിൽ മുസ്തഫയാണ് (53) ഞായറാഴ്ച വൈകീട്ട് മരിച്ചത്. സന്ദർശന വിസയിലെത്തിയ കുടുംബത്തോടൊപ്പം നാട്ടിൽ പോയ മുസ്തഫ ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. 28 വർഷമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 10 വർഷമായി ജോട്ടൻ പെയിൻറ് നിർമാണ കമ്പനിയിൽ ക്വാളിറ്റി കൺട്രോളറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ജിദ്ദയിൽ 18 വർഷം ജോലി ചെയ്തശേഷമാണ് യാംബുവിലെത്തിയത്.
ഞായറാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മരുന്ന് വാങ്ങിയിരുന്നു. വൈകീട്ട് ജോലിക്കു പോകാനുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം എന്നാണ് കരുതുന്നത്. അടുത്ത റൂമിലെ സുഹൃത്ത് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇദ്ദേഹം ഫ്ലാറ്റിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പൊലീസെത്തി നടപടികൾ പൂർത്തിയാക്കിയശേഷം യാംബു ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.
പരേതരായ കുനിക്കകത്ത് കുഞ്ഞിമൊയ്തീൻ-ബീയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സാബിറ. മക്കൾ: മുഹമ്മദ് ഷാനിബ്, മുഹമ്മദ് ഷാദിൽ, സഫ്വാന യാസ്മിൻ. മരുമകൻ: അബ്ദുൽ അസീസ് മാറാക്കര. സഹോദരങ്ങൾ: കമ്മു, അബ്ദുസ്സലാം, പാത്തു, ആയിഷ, ഖദീജ, മൈമൂന. വിവരമറിഞ്ഞ് ജിദ്ദയിലുള്ള സഹോദരങ്ങളുടെ മക്കളും മറ്റു ബന്ധുക്കളും യാംബുവിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. കമ്പനി അധികൃതരും ബന്ധുക്കളും സന്നദ്ധ പ്രവർത്തകരും നടപടി പൂർത്തിയാക്കാൻ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.