ജിദ്ദ: സ്‌പോണ്‍സറുമായുള്ള തർക്കത്തെ തുടർന്ന് നാട്ടില്‍ പോകാനാവാതെ വലഞ്ഞ കൊല്ലം ചന്ദനത്തോപ്പ് സ്വദേശി നജീം കരീം കുട്ടിക്ക് കൊല്ലം പ്രവാസി സംഗമം തുണയായി. കഴിഞ്ഞ ജനുവരിയില്‍ ജിദ്ദ ബുറൈമാനില്‍ ഹൗസ് ഡ്രൈവര്‍ ആയാണ് നജീം എത്തിയത്. ആദ്യ നാല് മാസം ശമ്പളം നല്‍കിയ സ്‌പോണ്‍സര്‍ പിന്നീട് ശമ്പളം നല്‍കാതെയായി. ശമ്പളം ചോദിക്കുമ്പോള്‍ അസഭ്യവര്‍ഷവും ദേഹോപദ്രവവും. സഹികെട്ട് നജീബ് ലേബര്‍ ഓഫീസിലെത്തുകയായിരുന്നു.
ഏറെ ബുദ്ധിമുട്ടി നിയമക്കുരുക്കുകൾ അഴിച്ചാണ് മാസങ്ങൾ നീണ്ട ദുരിതം അവസാനിപ്പിച്ച് നജീമിന് മടങ്ങാനായത്. കെ.പി.എസ്.ജെ നല്‍കിയ ടിക്കറ്റിലാണ് നജീം പോയത്. ഭാര്യയും പത്തും ആറും വയസ്സുള്ള രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായിരുന്ന നജീം സ്വപ്നങ്ങള്‍ പാതിവഴിയില്‍ ബാക്കിവെച്ചാണ് വെറും കൈയോടെ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.