റിയാദ്: സൗദി അറേബ്യയിലെ അമീർ സുൽത്താൻ എയർബേസ് ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈലുകൾ പ്രതിരോധ മന്ത്രാലയം തകർത്തു. ഇതിൽ ഒരു മിസൈൽ ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി ശനിയാഴ്ച അറിയിച്ചു.
എയർബേസ് ലക്ഷ്യമാക്കി വന്ന രണ്ട് ബാലിസ്റ്റിക് മിസൈലുകൾ നേരത്തെ തന്നെ ആകാശത്തുവെച്ച് തടയുകയും വിജയകരമായി നശിപ്പിക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി.
റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തായി എത്തിയ ഡ്രോണും സൈന്യം വെടിവെച്ചിട്ടു. റുബുൽ ഖാലി മേഖലയിലൂടെ ശൈബ ഓയിൽ ഫീൽഡ് ലക്ഷ്യമാക്കി നീങ്ങിയ കൂടുതൽ ഡ്രോണുകളെയും പ്രതിരോധ സേന തകർത്തു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.