മസ്ജിദുന്നബവിയിൽ ആളുകൾക്കിടയിൽ സുഗന്ധ തൈലം പകരുന്നു
മദീന: റമദാനായതോടെ മസ്ജിദുന്നബവിയിൽ സുഗന്ധം പരത്തുന്ന പ്രക്രിയ സജീവമാക്കി. ദിവസവും 40 തവണ ഹറമിന്റെ വിവിധ ഭാഗങ്ങളിൽ സുഗന്ധം പരത്തുന്നു. ഇതിനുള്ള റൗണ്ടുകൾ ഏറ്റവും കൂടുതൽ നടത്തുന്നത് മഗ്രിബിനും ഇശാക്കുമിടയിലാണ്.
റമദാന്റെ ആരംഭം മുതൽ ഹറമിനുള്ളിൽ സുഗന്ധം പരത്താനുള്ള പ്രവർത്തനം ഊർജിതമാക്കിയതായി പ്രവാചകന്റെ പള്ളിയിലെ സുഗന്ധങ്ങൾക്കായുള്ള വകുപ്പ് അധികൃതർ പറഞ്ഞു. ദിവസം പല തവണ സുഗന്ധം പുശൂകയും ഊദ് പുകക്കുകയും ചെയ്യുന്നുണ്ട്. ഏറ്റവും മികച്ച സുഗന്ധദ്രവ്യങ്ങളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇതിനായി പരിശീലനം ലഭിച്ച 25 ജീവനക്കാരുണ്ട്.
ദിവസവും അരകിലോഗ്രാമിൽ കുറയാത്ത ഊദ് ഇവർ പുകക്കുന്നതായും സുഗന്ധ വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.