റിയാദ്: റിയാദ് ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിെൻറ ഇന്ററിം പ്രിൻസിപ്പലായി മൈമൂന അബ്ബാസിനെ നിയമിച്ചു. സ്കൂൾ പ്രിൻസിപ്പലായിരുന്ന മീര റഹ്മാൻ വിരമിച്ചതിനെത്തുടർന്നാണ് നിലവിൽ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന മൈമൂന അബ്ബാസിന് പുതിയ ചുമതല കൈമാറിയത്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ് മൈമൂന അബ്ബാസ്. അധ്യാപന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് രാഷ്ട്രപതിയുടെ ‘ഹിമാക്ഷര’ പുരസ്കാരം ഉൾപ്പെടെ നിരവധി ആദരങ്ങൾ ഇവർക്ക് ലഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ പഠന-പാഠ്യേതര വിഷയങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുന്നതിനൊപ്പം, സഹപ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിലും ഇവർ മികവ് പുലർത്തുന്നു. അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനും കൗമാരപ്രായക്കാരായ വിദ്യാർത്ഥികളെ ഉത്തരവാദിത്തമുള്ള പൗരന്മാരായി വളർത്തുന്നതിനും മൈമൂന അബ്ബാസ് നൽകി വരുന്ന നേതൃത്വം പ്രശംസനീയമാണ്.
അധ്യാപനത്തിന് പുറമെ റിയാദിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ജനസമ്മതിയുള്ള വ്യക്തിത്വമാണ് മൈമൂനയുടേത്. പ്രവാസി സംഘടനകളുടെ പ്രവർത്തനങ്ങളിൽ സജീവമായ ഇവർ, പ്രത്യേകിച്ച് വനിതകളുടെ സാമൂഹികവും സാംസ്കാരികവുമായ ശാക്തീകരണത്തിന് മുൻകൈ എടുക്കുന്നു. മികച്ച പ്രഭാഷകയും കൗൺസിലറുമായ ഇവർ പ്രവാസ ലോകത്തെ വിവിധ കൂട്ടായ്മകൾക്ക് പ്രചോദനമാണ്.
റിയാദിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ വി.കെ.കെ. അബ്ബാസാണ് ഭർത്താവ്. മക്കളായ ഫർഹാൻ അബ്ബാസ്, അഫ്നാൻ അബ്ബാസ് എന്നിവർ മെഡിക്കൽ വിദ്യാർത്ഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.