ജിദ്ദ: മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ ജിദ്ദയിൽ കെട്ടിടത്തിന് മുകളിൽനിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൽ ചുങ്കത്ത് ഇമ്പിച്ചിക്കോയ തങ്ങളെയാണ് (49) ജിദ്ദയിലെ ഹി റ സ്ട്രീറ്റിൽ ഇബ്നു ഖയ്യും പള്ളിക്ക് സമീപം രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടത്. ശനിയാഴ ്ച രാത്രിയാണ് മൃതദേഹം പള്ളിയോട് ചേർന്ന ഭാഗത്ത് കണ്ടത്. വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്. പള്ളി അധികൃതരും സുഹൃത്തുക്കളും തെരച്ചിലിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ പള്ളിയുടെ രണ്ടാം നിലയിൽനിന്ന് താഴേക്ക് വീണതായാണ് സൂചന ലഭിക്കുന്നത്.
എട്ടു വർഷത്തോളമായി പള്ളിയുടെ കാവൽക്കാരെൻറ ജോലിയാണ് ഇമ്പിച്ചിക്കോയ തങ്ങൾക്ക്. ഒന്നാം നിലയിലെ ജനൽഭാഗം വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വീണതെന്നാണ് നിഗമനം. രണ്ടാം നില വഴി ഒന്നാം നിലയിലെ പാരപ്പറ്റ് ഭാഗത്തേക്ക് ഇറങ്ങാൻ ശ്രമിച്ചതിെൻറ അടയാളങ്ങളുണ്ട്. മുകളിൽ കോണി വഴുതിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. ഒന്നാം നിലയിലെ പാരപ്പറ്റിൽ രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്. ആദ്യ വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട് പിന്നീട് ബോധം വന്നശേഷം എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ താഴെ റോഡിലേക്ക് വീണതാകാമെന്നാണ് സംശയം. പള്ളിയോട് ചേർന്ന മുറിയിൽ പാചകത്തിനിടെയാണ് വൃത്തിയാക്കാൻ പോയതെന്ന് കരുതുന്നു. അടുപ്പിൽ വെച്ച പാത്രം കരിഞ്ഞ നിലയിലായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് ഇതെല്ലാം വ്യക്തമായത്. മൃതദേഹം മോർച്ചറിയിലാണ്. അന്വേഷണം പരോഗമിക്കുന്നു.
ഹിറ യൂനിറ്റ് െഎ.സി.എഫ് പ്രസിഡൻറാണ് ഇമ്പിച്ചി കോയ തങ്ങൾ. ഒരു വർഷത്തിലധികമായി നാട്ടിൽ പോയിട്ട്. കൊണ്ടോട്ടി പള്ളിത്താഴം മാളിയേക്കൽ പരേതനായ കുഞ്ഞിക്കോയ തങ്ങളുടെയും ബീക്കുഞ്ഞിയുടെയും മകനാണ്. ഭാര്യ: കുഞ്ഞി ശരീഫ ബീവി. മക്കൾ: സയ്യിദ് ഫസൽ ജിഫ്രി അഹ്സനി (അധ്യാപകൻ), സയ്യിദ് ജാഫർ സാദിഖ് (ഒതുക്കുങ്ങൽ ഇഹിയാഉസുന്ന വിദ്യാർഥി), സയ്യിദ് ഇബ്രാഹീം ബാദുഷ ( ചെങ്ങാനി അൽ മസ്ലഹ് വിദ്യാർഥി),സയ്യിദ് ഖുത്തുബുദ്ദീൻ ശിബിലി( വിദ്യാർഥി) മൃതദേഹം ജിദ്ദയിൽ ഖബറടക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.