റിയാദ്: കോവിഡ് മിഷെൻറ ഭാഗമായി നാലായിരത്തോളം പേരെ ചാർട്ടർ വിമാനങ്ങളിൽ നാട്ടിലെത്തിച്ച് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി. ഏറ്റവും ഒടുവിൽ ചാർട്ട് ചെയ്ത നാലുവിമാനങ്ങൾ കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് റിയാദിൽനിന്നു കോഴിക്കോേട്ടക്ക് സർവിസ് നടത്തിയത്. ഇതോടെ, കെ.എം.സി.സി ചാർട്ട്ചെയ്ത വിമാനങ്ങളുടെ ആകെ എണ്ണം 17 ആയി. മൊത്തം യാത്ര ചെയ്തവരുടെ എണ്ണം നാലായിരത്തോളമായി. 260 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസിെൻറ ജംബോ വിമാനങ്ങളാണ് ഒടുവിൽ സർവിസ് നടത്തിയത്. ഒടുവിലത്തെ നാല് വിമാനങ്ങളിലുമായാണ് ആയിരത്തിലധികം പേർ റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11ന് പുറപ്പെട്ട അവസാന വിമാനത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 256 യാത്രക്കാരാണ് യാത്ര ചെയ്തത്. യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ നൽകാനായി കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും വിമാനത്താവളത്തിൽ എത്തിയിരുന്നു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി കബീർ വൈലത്തൂരിെൻറ നേതൃത്വത്തിൽ ചാർട്ടേഡ് വിമാനസർവിസ് കോഓഡിനേറ്റർ റഫീഖ് പുപ്പലം, സിദ്ദീഖ് തുവ്വൂർ, സഫീർ തിരൂർ, അബ്ദുറഹ്മാൻ ഫറോക്ക്, മുഹമ്മദ് കണ്ടകൈ, ഷാഫി വടക്കെക്കാട്, അൻഷാദ് കൈപ്പമംഗലം, ഹുസൈൻ കുപ്പം, ഷാഹുൽ ചെറുപ്പ, മുത്തു കട്ടുപ്പാറ, ജാബിർ വാഴമ്പുറം, ഷഫീഖ് കൂടാളി, മജീദ് പരപ്പനങ്ങാടി, അഷ്റഫ് വെള്ളെപ്പാടം, അഷ്റഫ് അച്ചൂർ, സുഹൈൽ കൊടുവള്ളി എന്നിവർ വിവിധ സേവനങ്ങൾക്കായി രംഗത്തുണ്ടായിരുന്നു. ഇൗ മാസം ആറിന് റിയാദിൽനിന്നും തിരുവനന്തപുരത്തേക്ക് ചാർട്ടർ വിമാനം സർവിസ് നടത്തുന്നുണ്ടെന്ന് പ്രസിഡൻറ് സി.പി. മുസ്തഫ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.