പ്രവാസികൾക്കും കുടുംബത്തിനുമുള്ള ഇൻഷുറൻസ് പദ്ധതി ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രവാസി സമൂഹത്തിനിടയിലും അവരുടെ കുടുംബാംഗങ്ങളിലും കെ.എം.സി.സിയുടെ ആരോഗ്യ പരിരക്ഷ പദ്ധതിക്ക് തുടക്കമായി. മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് സൗദി കെ.എം.സി.സി കോഴിക്കോട് ജില്ല കോഓഡിനേഷൻ കമ്മിറ്റിയാണ് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്ന പദ്ധതി ആരംഭിച്ചത്.
കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ചടങ്ങിൽ മുസ്ലിം ലീഗ് നിയമസഭാകക്ഷി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൊയ്തീൻകോയ കല്ലമ്പാറ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി കോഓഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി സമദ് പട്ടനിൽ ആമുഖ ഭാഷണം നടത്തി.
ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് എം.സി. മായിൻഹാജി, ജില്ല പ്രസിഡൻറ് ഉമർ പാണ്ടികശാല, ജില്ല ഓർഗനൈസിങ് സെക്രട്ടറി എൻ.സി. അബൂബക്കർ, കെ.എം.സി.സി ഭാരവാഹികളായ കരീം താമരശ്ശേരി, റഷീദ് പേരാമ്പ്ര, മാക്സ് ബൂപ പ്രതിനിധി അബുസിദ്ദീഖ് തുടങ്ങിയവരും സൗദിയിലെ വിവിധ ഭാഗങ്ങളിലെ കെ.എം.സി.സി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. കോവിഡ് മൂലം ആഗോളതലത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഏറ്റവുമധികം ഭീഷണി നേരിടുന്ന ഒരു വിഭാഗമായി പ്രവാസികൾ മാറിക്കഴിഞ്ഞിരിക്കുെന്നന്ന് ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.
കടുത്ത പ്രതിസന്ധിയിലാണ് സാധാരണക്കാരായ പ്രവാസികൾ. ഭാവിയെ കുറിച്ച് ഭീതിയിലാണ് അവരും കുടുംബവും. അങ്ങനെയുള്ളവർക്ക് ആശ്വാസം പകരാനാണ് ഈ പദ്ധതി ആവിഷ്കരിച്ചതെന്നും ആദ്യ ഘട്ടമെന്നോണം കോഴിക്കോട് ജില്ലയിലെ കെ.എം.സി.സി പ്രവർത്തകർക്കും കുടുംബത്തിനും ഉപയോഗപ്പെടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഫെഡറൽ ബാങ്കിെൻറ സഹകരണത്തോടെ ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയാണ് പ്രവാസികൾക്കുള്ള ഈ ആരോഗ്യപദ്ധതി നടപ്പാക്കുന്നത്. പ്രവാസിയടക്കം ആറംഗ കുടുംബത്തിന് പ്രതിവർഷം ഏറ്റവും കുറഞ്ഞ തുക പ്രീമിയമായി നൽകി 17 ലക്ഷം രൂപയുടെ പരിരക്ഷയാണ് ഇൻഷുറൻസ് കമ്പനി ഉറപ്പു നൽകുന്നത്.
കമ്പനിയുടെ ചട്ടപ്രകാരമുള്ള വിവിധ രോഗങ്ങൾക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ തേടുന്ന ഘട്ടത്തിലാണ് ഇൻഷുറൻസ് ലഭ്യമാവുക. മൊത്തം പ്രവാസി സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ ഈ സംവിധാനം വിപുലീകരിക്കും. സൗദിയിലും വിവിധ ഭാഗങ്ങളിൽ ഈ പദ്ധതി പരിചയപ്പെടുത്തി കെ.എം.സി.സി കാമ്പയിൻ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
സൗദിയിൽ നിന്നും ഒട്ടേറെ പേർ ഇതിനകം നാട്ടിലെത്തിക്കഴിഞ്ഞു. നിലവിൽ പ്രവാസലോകത്തുള്ള പലരുടെയും ജോലി ഭീഷണിയിലാണ്. ചെറുകിട തലത്തിൽ ബിസിനസ് നടത്തി വന്ന വലിയൊരു ശതമാനം പേർ കോവിഡ് മൂലം മാത്രമല്ല നിയമപരമായ വിഷയങ്ങൾ മൂലവും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
പിടിച്ചു നിൽക്കാനാവാതെ, തൊഴിൽ നഷ്ടപ്പെട്ടവരും ബിസിനസ് തകർന്നവരുമായി ഒട്ടേറെ പേർ നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ്. പതിറ്റാണ്ടുകൾ പ്രവാസ ഭൂമിയിൽ ചെലവഴിച്ചെങ്കിലും വെറും ൈകയോടെയാണ് ഭൂരിഭാഗം പേരുടെയും മടക്കം.
തെൻറയും കുടുംബത്തിെൻറയും ദൈനംദിന ജീവിതം തള്ളിനീക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയാണുള്ളത്. ഈ ഘട്ടത്തിലാണ് കെ.എം.സി.സി സാധാരണക്കാരായ പ്രവാസികളെ ലക്ഷ്യം വെച്ച് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി രംഗത്തു വന്നത്. മാക്സ് ബൂപ ഇൻഷുറൻസ് കമ്പനിയുടെ ചട്ടങ്ങൾക്കനുസരിച്ചായിരിക്കും ഈ സ്കീമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.