ഹജ്ജ് നിർവഹിച്ച് മടങ്ങുന്ന വിദേശ തീർഥാടകർക്ക് ഖുർആൻ വിതരണം ചെയ്യുന്നു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടനം വിജയകരമായി പൂർത്തിയാക്കി മടങ്ങുന്ന തീർഥാടകർക്കായി സൽമാൻ രാജാവിെൻറ ഉപഹാരമായി 19 ലക്ഷം ഖുർആൻ പ്രതികൾ വിതരണം ചെയ്തു. രാജ്യത്തെ വിവിധ വ്യോമ,കര, സമുദ്ര അതിർത്തി കവാടങ്ങൾ വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാർക്കാണ് ഖുർആൻ പ്രതികൾ സമ്മാനിച്ചത്.
സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിതരണ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. മദീനയിലെ കിങ് ഫഹദ് ഹോളി ഖുർആൻ പ്രിൻറിങ് കോംപ്ലക്സിൽ അച്ചടിച്ച, 80-ലധികം ലോകഭാഷകളിലുള്ള ഖുർആൻ പരിഭാഷകളും ഇതിൽ ഉൾപ്പെടുന്നു. തീർഥാടകർക്ക് ഏറെ സുഗമമായും വ്യവസ്ഥാപിതമായും സമ്മാനം എത്തിക്കുന്നതിനായി മന്ത്രാലയം വിപുലമായ പ്രവർത്തന-സംഘടനാ പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നത്. ഇതിനായി വിവിധ കവാടങ്ങളിൽ പ്രത്യേക ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുകയും ആവശ്യമായ ഉദ്യോഗസ്ഥരെയും ലോജിസ്റ്റിക് സംവിധാനങ്ങളെയും സജ്ജമാക്കുകയും ചെയ്തിരുന്നു.
വിതരണ പ്രക്രിയയുടെ കൃത്യതയും സുഗമമായ നടത്തിപ്പും ഉറപ്പാക്കാൻ മന്ത്രാലയ ജീവനക്കാരെ ഉൾപ്പെടുത്തി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഫീൽഡ് ടീമുകളെയാണ് നിയോഗിച്ചിരുന്നത്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ, കര-സമുദ്ര അതിർത്തികൾ, തീർഥാടകർക്കായുള്ള താൽക്കാലിക നഗരങ്ങൾ എന്നിവിടങ്ങളിലെല്ലാം ഈ ടീമുകളുടെ സേവനം ലഭ്യമാക്കിയിരുന്നു. ഉയർന്ന നിലവാരത്തിലുള്ള ഈ മികച്ച സംഘാടനം കാരണം, ഹാജിമാർക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിന് തൊട്ടുമുൻപ് വളരെ എളുപ്പത്തിൽ ഖുർആൻ കൈപ്പറ്റാൻ സാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.