ജിദ്ദ: ജൂലാൻ കുന്നുകളിലെ ഇസ്രായേൽ പരമാധികാരം അംഗീകരിച്ചുള്ള അമേരിക്കൻ നിലപാടിനെ സൗദി അറേബ്യ അറബ് ലീഗിൽ തള് ളിപ്പറഞ്ഞു. ട്രംപിെൻറ നിലപാടിനെ പൂർണമായും തള്ളുന്നുവെന്നും അതിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും സൗദ ി വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹീം അസ്സാഫ് ആവർത്തിച്ചു. ഇസ്രാേയലിെൻറ തലസ്ഥാനമായി ഖുദ്സിനെ അംഗീകരിച്ചുള ്ള അമേരിക്കയുടെയും മറ്റ് ചില രാജ്യങ്ങളുടെയും നിലപാടിനെയും പൂർണമായി തള്ളുന്നതായി സൗദി വിദേശകാര്യ മന്ത്രി ഡോ. ഇബ്രാഹീം അൽ അസാഫ് പറഞ്ഞു.
ഉച്ചകോടിയോടനുബന്ധിച്ച് നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിൽ ജൂലാൻ കുന്നുകൾ സിറിയയുടേതാണ്. സൗദിക്കും ആ ഉറച്ച നിലപാടാണ്. ആ തീരുമാനത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ല. അമേരിക്കൻ നിലപാടിന് സത്യങ്ങളെ മാറ്റിമറിക്കാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.
സിറിയയിലും യമനിലും ചർച്ചകളിലൂടെ െഎക്യമുണ്ടാക്കേണ്ടതുണ്ട്. ജൂലാൻ കുന്നുകളുടെ മേലിൽ ഇസ്രായേലിെൻറ പരമാധികാരം അംഗീകരിച്ചുള്ള അമേരിക്കൻ നിലപാടിനെ തള്ളുന്നതായും അത് നേരത്തെയുള്ള പദവിക്ക് യാതൊരു മാറ്റവുമുണ്ടാക്കില്ലെന്നും തുനീഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
മേഖലയിലെ പ്രതിസന്ധികളും വികസന തടസ്സങ്ങളും ഇല്ലാതാക്കുന്നതിനാണ് അറബ് ഉച്ചക്കോടി തുനീഷ്യയിൽ സംഘടിപ്പിച്ചിരിക്കുന്നതെന്ന് തുനീഷ്യൻ വിദേശ കാര്യമന്ത്രി ഖമീസ് അൽ ജീനാവി വ്യക്തമാക്കി. തൂനീഷ്യയിൽ നടക്കുന്ന അറബ് ഉച്ചകോടിയോടനുബന്ധിച്ച് നടന്ന മന്ത്രിതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.