സലീംകുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം സംഘടിപ്പിച്ച പരിപാടിയിൽനിന്ന്

സലീംകുമാറിനെ അനുസ്മരിച്ച് ജിദ്ദ വായനക്കൂട്ടം

ജിദ്ദ: മലയാളത്തിെൻറ പ്രിയ നടൻ സലീംകുമാറിെൻറ വിയോഗത്തിൽ ജിദ്ദ വായനക്കൂട്ടം അനുസ്മരണ യോഗം സംഘടിപ്പിച്ചു. കേവലം ഹാസ്യനടൻ എന്നതിനപ്പുറം, ശക്തമായ അഭിനയത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പുരോഗമന നിലപാടുകളിലൂടെയും മലയാളിക്ക് എക്കാലവും കൂട്ടിനുണ്ടായിരുന്ന വലിയ പ്രതിഭയെയാണ് സലീംകുമാറിലൂടെ നഷ്ടമായതെന്ന് യോഗം വിലയിരുത്തി. നൗഷാദ് അടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസാദ് കോഴിക്കോട്, നാസിമുദ്ധീൻ മണനാക്, നാസർ സൈൻ തൃശൂർ, അബ്ദുൽ ഖാദർ, മുജീബ് മൂത്തേടം, സിദ്ദിഖ്, അബ്ദുൽ ഗഫൂർ വണ്ടൂർ, ശറഫുദ്ദീൻ, അൻവർ ബാബു എന്നിവർ സംസാരിച്ചു.

സാധാരണ കുടുംബത്തിൽ നിന്ന് മിമിക്രിയിലൂടെ സിനിമാ ലോകത്തെത്തി, മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ നേടിയ അദ്ദേഹത്തിെൻറ ജീവിതയാത്ര യോഗം അനുസ്മരിച്ചു. ‘അച്ഛനുറങ്ങാത്ത വീട്’, ‘ആദാമിെൻറ മകൻ അബു’ തുടങ്ങിയ ചിത്രങ്ങളിലെ ഗൗരവമാർന്ന കഥാപാത്രങ്ങളും, സോഷ്യൽ മീഡിയ ട്രോളുകളിലെ അദ്ദേഹത്തിെൻറ അനശ്വരമായ കോമഡി കൗണ്ടറുകളും മലയാളി ഉള്ളിടത്തോളം നിലനിൽക്കും.

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും തനിക്ക് ശരിയെന്ന് തോന്നുന്നവ ഭയമില്ലാതെ തുറന്നുപറയാൻ കാണിച്ച ആർജ്ജവമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. മരണവീടുകളിലടക്കം സ്ഥലകാലബോധമില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പ്രവണതക്കെതിരെ യോഗം ശക്തമായ പ്രമേയം പാസാക്കി.

ഇത്തരം ഓൺലൈൻ മഞ്ഞ മാധ്യമങ്ങളെ കർശനമായി നിയന്ത്രിക്കാനും നിയമനടപടി സ്വീകരിക്കാനും സർക്കാർ അടിയന്തരമായി മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

Tags:    
News Summary - Jeddah Reading Group commemorates Salim Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.