റിയാദ്: കുവൈത്തിലെ സുപ്രധാന സായുധ സേനാ ക്യാമ്പിനും വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാൻറിനും നേരെ ഇറാൻ നടത്തിയ ഹീനമായ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ നിരവധി കുവൈത്ത് സായുധ സേനാംഗങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ സൗദി ഭരണകൂടം തങ്ങളുടെ കടുത്ത പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.
ഇറാന്റെ ഈ ഭീരുത്വപരമായ പ്രവർത്തനവും മേഖലയിലെ രാജ്യങ്ങളോടുള്ള അവരുടെ നഗ്നമായ പെരുമാറ്റവും ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവാത്ത ശത്രുതാപരമായ സമീപനത്തിെൻറ തുടർച്ചയാണെന്ന് സൗദി പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കും മാനദണ്ഡങ്ങൾക്കും നല്ല അയൽപക്ക തത്വങ്ങൾക്കും വിരുദ്ധമായ ഇത്തരം നീക്കങ്ങൾ മേഖലയെ കൂടുതൽ സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും, അയൽരാജ്യമായ കുവൈത്തിനെയും അവിടുത്തെ ഭരണനേതൃത്വത്തെയും ജനങ്ങളെയും എല്ലാവിധ പ്രയാസങ്ങളിൽ നിന്നും ദൈവം സംരക്ഷിക്കട്ടെയെന്നും സൗദി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.