റിയാദ്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് രാജ്യത്തെ പുസ്തകശാലകളിലും സ്റ്റേഷനറി സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി സൗദി വാണിജ്യ മന്ത്രാലയം. വിവിധ മേഖലകളിലെ മന്ത്രാലയ ശാഖകൾക്ക് കീഴിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചാണ് വ്യാപക നിരീക്ഷണം നടത്തുന്നത്.
ഇതിെൻറ ഭാഗമായി സൗദിയിലുടനീളം വിദ്യാഭ്യാസ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ഇതിനകം 2,259 പരിശോധനകൾ പൂർത്തിയാക്കി. സ്കൂൾ ഉപകരണങ്ങളുടെയും അനുബന്ധ സാധനങ്ങളുടെയും ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
ഉൽപന്നങ്ങൾക്ക് വിലവിവര കാർഡുകളോ ഡിജിറ്റൽ പ്രൈസിങ് സംവിധാനമോ ഉണ്ടെന്ന് ഉറപ്പാക്കൽ, പ്രഖ്യാപിച്ച ഇളവുകൾ കൃത്യമായി നിരീക്ഷിക്കൽ, ഓഫറുകൾ സംബന്ധിച്ച മന്ത്രാലയത്തിെൻറ നിയമങ്ങളും മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കൽ എന്നിവയും ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.