ദുബൈ: മഹാമാരിയോട് പടപൊരുതി ജീവിതത്തിലേക്ക് തിരികെവന്നവരാണ് നമ്മിൽ പലരും. ശരീരവും മനസ്സും തച്ചുടച്ച നാളുകൾക്കുശേഷം രോഗമുക്തനായെന്ന ആശ്വാസമുണ്ടെങ്കിലും ആശങ്കകൾ ഇപ്പോഴും പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. മുടികൊഴിച്ചിൽ പോലുള്ള ചെറിയ ബുദ്ധിമുട്ടുകൾ മുതൽ വിട്ടുമാറാത്ത തലവേദനയും നടുവേദനയുമെല്ലാം ഇപ്പോഴും കൂടെത്തന്നെയുണ്ട്. പ്രവാസലോകത്തെ തിരക്കിനിടയിൽ പലരും ഇത് ഗൗനിക്കാറില്ല.
അങ്ങനെ സിംപിളായെടുക്കേണ്ടതാണോ കോവിഡിനു ശേഷമുള്ള ബുദ്ധിമുട്ടുകൾ. അല്ലെന്നാണ് വൈദ്യലോകം പറയുന്നത്. കോവിഡിനുശേഷവും ആശങ്കകൾ കുന്നുകൂടുന്ന സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ പ്രിയ പത്രമായ 'ഗൾഫ് മാധ്യമ'വുംആരോഗ്യരംഗത്തെ പ്രമുഖരായ 'ആസ്റ്റർ ഡി.എം ഹെൽത്ത്കെയറും' ചേർന്ന് സംഘടിപ്പിക്കുന്ന വെബിനാർ 'കോവിഡ് രോഗമുക്തർ അറിയാൻ' ലോകാരോഗ്യ ദിനമായ ബുധനാഴ്ച നടക്കും. വൈകീട്ട് ഏഴിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ ലോകത്തിെൻറ ഏതു ഭാഗത്തുനിന്നുമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാം. ആസ്റ്റർ സി.ഇ.ഒ ഡോ. ഷർബാസ് ബിച്ചു മുഖ്യാതിഥിയായിരിക്കും.
കോവിഡ് രോഗമുക്തർ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും ആസ്റ്ററിലെ വിദഗ്ധ ഡോക്ടർമാരായ ഡോ. അഭിലാഷ്, ഡോ. ഷഫീഖ് എന്നിവർ വിശദമാക്കും. പങ്കെടുക്കുന്നവർക്ക് സംശയങ്ങൾ ചോദിച്ചറിയാനുള്ള അവസരവുമുണ്ടായിരിക്കും. രോഗമുക്തരായ ശേഷം നടുവേദന, പുറംവേദന, മുടികൊഴിച്ചിൽ, ഓർമക്കുറവ്, പേശിവേദന, ഉറക്കമില്ലായ്മ, ശ്രദ്ധക്കുറവ്, ഒറ്റപ്പെടൽ എന്നിവ അനുഭവിക്കുന്നവർ തീർച്ചയായും കേട്ടിരിക്കേണ്ട വെബിനാറാണിത്.
ഒറ്റ ക്ലിക്കിൽ രജിസ്റ്റർ ചെയ്യാം
രജിസ്ട്രേഷൻ ലിങ്ക്: http://www.madhyamam.com/webinar
സംശയങ്ങൾക്ക് വിളിക്കാം: +971 55 521 0987.
വെബിനാർ സമയം: ബുധനാഴ്ച രാത്രി 7.00 (യു.എ.ഇ സമയം)
ഡോക്ടർമാർ: ഡോ. ഷഫീഖ്, ഡോ. അഭിലാഷ്
ഈ ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരമുണ്ട്
രോഗമുക്തർ നേരിടുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ
ഈ പ്രശ്നത്തിനുള്ള പരിഹാരങ്ങൾ
കോവിഡ് വന്നവർക്ക് വീണ്ടും രോഗം വരാൻ സാധ്യതയുണ്ടോ?
രോഗമുക്തർ വാക്സിനെടുക്കണോ?
രോഗമുക്തമായശേഷം എത്രനാൾ കഴിഞ്ഞാൽ വാക്സിനെടുക്കാം?
രോഗമുക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇവരുടെ കുടുംബാംഗങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രോഗമുക്തരായവർക്ക് മറ്റു രോഗങ്ങൾ വന്നാൽ?
നെഗറ്റിവായ ശേഷവും പനിയുണ്ടെങ്കിൽ എന്തു ചെയ്യണം?
പ്രായമായവരും രോഗമുക്തിയും
മഹാമാരിക്കുശേഷം ലോകം മാറുന്നത് എങ്ങനെ?
രോഗലക്ഷണമില്ലാത്തവർ നെഗറ്റിവാകുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.