മക്ക: റമദാനിൽ ഹറം പരിസരങ്ങളും ഹറമിലേക്കെത്തുന്ന റോഡുകളും നിരീക്ഷിക്കാൻ സുരക്ഷ വിമാനങ്ങൾ സജ്ജമായതായി സുരക്ഷ സേന മേധാവി ജനറൽ ഹസൻ ബിൻ സാഇദ് ആൽ ബസാം പറഞ്ഞു. സുരക്ഷ, ആരോഗ്യം, സേവന വിഭാഗങ്ങളുമായി സഹകരിച്ച് തീർഥാടകർക്ക് വേണ്ട സേവനങ്ങൾ നൽകാനാണ് വിമാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹറമും പരിസര റോഡുകളും ദിവസവും നിരീക്ഷിക്കും.
പുണ്യ സ്ഥലങ്ങളിലേയും മക്കയിലേയും ഹെലിപാഡുകൾ ഇതിനായി ഉപയോഗപ്പെടുത്തും. സുരക്ഷാനിരീക്ഷണത്തിനു പുറമെ ട്രാഫിക്ക് നിരീക്ഷണം, ആംബുലൻസ്, മെഡിക്കൽ സേവനം, രക്ഷാപ്രവർത്തനം തുടങ്ങിയവക്കും വിമാനങ്ങൾ ഉപയോഗിക്കും. അത്യാധുനിക സംവിധാനങ്ങളോട് കൂടിയതാണ് ഒരോ വിമാനങ്ങളും. ബന്ധപ്പെട്ട വകുപ്പുകൾക്ക് വേഗത്തിൽ റിപ്പോർട്ടുകളും പടങ്ങളും അയക്കാനുള്ള സൗകര്യം വിമാനത്തിലുണ്ടെന്നും ക്യാപ്റ്റൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.