ജിദ്ദ: പള്ളികളിലും ഇൗദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടത്തരുതെന്ന് സൗദി മതകാര്യവകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു ശൈഖ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഉത്തരവ് രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലുമുള്ള മതകാര്യ വകുപ്പിെൻറ ബ്രാഞ്ച് ഒാഫിസുകൾക്ക് നൽകി.
ഒാരോ മേഖലയിലും പള്ളികളിലും ഇൗദ്ഗാഹിലും പെരുന്നാൾ നമസ്കാരം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോവിഡിനെ തുടർന്ന് മുൻകരുതലെന്നോണം നേരത്തെ പള്ളികളിലെ ഒത്തുചേരലും ജമാഅത്ത് നമസ്കാരവും നിർത്തലാക്കിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ പുതിയ സർക്കുലർ.
കോവിഡ് വ്യാപനം തടയുന്നതിന് ഗവൺമെൻറ് നടപ്പാക്കിയ ശക്തമായ നിയന്ത്രണങ്ങളുടെ ഭാഗം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.