റിയാദ്: അന്താരാഷ്ട്ര സഹകരണം വർധിപ്പിച്ചു യോജിച്ച ആഗോള സമ്പദ്വ്യവസ്ഥ കൈവരിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. റിയാദിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗത്തിലാണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. അന്താരാഷ്ട്ര സഹകരണം, വളർച്ച, ഊർജം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് രാജ്യം നേരത്തേമനസ്സിലാക്കുകയും പങ്കാളിത്തവും സംയോജനവും വർധിപ്പിക്കുകയും ചെയ്തു. വളർച്ചയിലും ഊർജത്തിലും ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിൽ സൗദിയുടെ മികച്ച പങ്ക് കിരീടാവകാശി ഊന്നിപ്പറഞ്ഞു.
സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന പ്രധാന സാമ്പത്തിക സാമൂഹിക പരിവർത്തനത്തിന് സമാന്തരമായി, ശക്തവും സുസ്ഥിരവുമായ ഒരു ആഗോള സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും വിനിയോഗിക്കുന്നതിലൂടെ അന്താരാഷ്ട്ര വിഷയങ്ങളിൽ സൗദി സുപ്രധാനവുമായ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുവായ അന്താരാഷ്ട്ര പ്രശ്നങ്ങളോടുള്ള സൗദിയുടെ നിലപാടുകളെ അടിസ്ഥാനമാക്കി ശാശ്വതമായ ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിൽ അതിന്റെ പങ്ക് തുടരുമെന്നും കിരീടാവകാശി പറഞ്ഞു. എല്ലാവർക്കുമായി സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുക, സംയോജിത സാമ്പത്തിക വഴക്കം കൈവരിക്കുക, മേഖലയിലും ലോകത്തും സ്ഥിരതയ്ക്കും സമൃദ്ധിക്കും സമാധാനത്തിനും ഒരു പിന്തുണാ ശക്തിയായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുള്ള സൗദിയുടെ പ്രതിബദ്ധത കിരീടാവകാശി പ്രസംഗത്തിൽ സൂചിപ്പിച്ചു. സൗദി അറേബ്യ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുകയും പ്രാദേശിക, ആഗോള പങ്കാളികളുമായുള്ള സഹകരണ പങ്കാളിത്തത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു. സുരക്ഷ, സ്ഥിരത, സാമ്പത്തിക പുരോഗതി എന്നിവ കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകമാണിതെന്നും കിരീടാവകാശി പറഞ്ഞു.
സൗദിയുടെ നിലവിലെ നേട്ടങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് സൗദി കിരീടാവകാശി പറഞ്ഞു. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അത് വിവിധ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണത്തിനും വളർച്ചയ്ക്കും വികസനത്തിനും നിരവധി അവസരങ്ങൾ സൃഷ്ടിക്കും. വിഷൻ 2030 ഒരു യാത്രയാണ്, അന്തിമ ലക്ഷ്യസ്ഥാനമല്ല. അത് ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്വധീനിക്കുന്നു. അത് ജീവിത നിലവാരത്തിലും സാമൂഹിക വികസനത്തിലും ഗണ്യമായ പുരോഗതിയുണ്ടാക്കി. തൊഴിൽ മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 2016 മുതൽ ഇരട്ടിയായി. കൂടാതെ വിവിധ അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരണത്തിനും വളർച്ചയ്ക്കും വികസനത്തിനും നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെന്നും കിരീടാവകാശി പറഞ്ഞു. ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗത്തിന് നിരവധി ലക്ഷ്യങ്ങളുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യം പ്രവർത്തിക്കുന്നു. സൗദി അറേബ്യ ഇന്ന് അവസരങ്ങളുടെ ഉറവിടമായും നവീകരണത്തിനുള്ള ഒരു ഇൻകുബേറ്ററായും മാറിയെന്നും കിരീടാവകാശി പറഞ്ഞു. നിലവിലെ അസ്ഥിരമായ ഭൗമരാഷ്ട്രീയ അന്തരീക്ഷത്തിന്റെ പ്രശ്നത്തെക്കുറിച്ചും കിരീടാവകാശി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.