യാമ്പു: ഫ്രീ വിസയിൽ വന്ന് ഇഖാമ ശരിയാക്കാനോ ജോലി ചെയ്യാനോ കഴിയാതെ ഒമ്പത് മാസമായി ബുദ്ധിമുട്ടിയ യുവാവിനെ സാമൂഹികപ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചു. മലപ്പുറം കൊണ്ടോട്ടി സ്വദേശി നിസാർ കൊമ്പത്തനാണ് മടങ്ങിയത്. പരിചയക്കാരൻ മുഖേന വിസയെടുത്ത് സൗദിയിലെത്തിയ നിസാറിന് വിസ നൽകിയ സ്‌പോൺസറെ കണ്ടെത്താൻ കഴിയാത്തതാണ് വിനയായത്. വിസ നൽകിയ മലയാളി ഇതിനകം എക്സിറ്റ് വിസയിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇഖാമ ശരിയാക്കാമെന്ന് പറഞ്ഞു നാലായിരം റിയാൽ കൈപറ്റി ഒരാൾ മുങ്ങുകയും ചെയ്തു.അങ്ങനെയാണ് പ്രവാസി സാംസ്കാരിക വേദി യാമ്പു ഘടകം വൈസ് പ്രസിഡൻറ് മുഹമ്മദ് ശരീഫ് ചെർപ്പുളശേരി, കബീർ അബൂബക്കർ എന്നിവരെ നിസാർ സമീപിച്ചത്. തർഹീൽ വഴി ബന്ധുക്കൾ എടുത്തു കൊടുത്ത വിമാന ടിക്കറ്റിൽ ഒടുവിൽ പ്രവാസത്തോട് വിട പറഞ്ഞു നിസാർ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.