ദമ്മാം: ഫ്രൈഡേ ക്ലബ് ദമ്മാം സംഘടിപ്പിച്ച 36ാമത് തെക്കേപ്പുറം ഫുട്ബാൾ ഫൈനലിൽ ഹാറ്റ്കോണിനെ തകർത്ത് ടീം ബിൻ ഡെൽമ ചാമ്പ്യന്മാരായി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബിൻ ഡെൽമയുടെ ജയം. തുടർച്ചയായ ആക്രമണ പ്രത്യാക്രമണങ്ങൾക്കൊടുവിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വിജയഗോൾ പിറന്നത്. ബാസിത്ത് നൽകിയ നെടുനീളൻ പാസ് ബോക്സിെൻറ ഇടതു മൂലയിൽനിന്നു പിടിച്ചെടുത്ത് മുന്നേറിയ ജുനൈദ് ഗോളിയെ കബളിപ്പിച്ച് പോസ്റ്റിലേക്ക് കടത്തിവിടുകയായിരുന്നു. ജുനൈദ് മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. അഖീൽ (ടോപ് സ്കോറർ), സാഹിർ (മികച്ച ഗോൾ), ഫഹീം ഫൈസൽ, ആസാം ഇൻസാഫ് (യുവ താരങ്ങൾ), വസീം (ഡിഫൻഡർ), ജംഷീദ് (ഗോൾകീപ്പർ), മഷൂദ് (മികച്ച കളിക്കാരൻ) എന്നിവർ വ്യക്തിഗത നേട്ടങ്ങൾക്ക് അർഹരായി.
വെറ്ററൻസ് വിഭാഗം ഫൈനൽ മത്സരത്തിൽ ഹാറ്റ്കോണിനെ പരാജയപ്പെടുത്തി ടീം കാസ്കേട് കിരീടം സ്വന്തമാക്കി.
നിശ്ചിത സമയത്ത് ഒന്ന്, ഒന്ന് എന്ന സ്കോർ നിലയിൽ പിരിഞ്ഞ മത്സരത്തിൽ ടൈബ്രേക്കറിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയായിരുന്നു. കാസ്കെടിനുവേണ്ടി ആസിഫും ഹാറ്റ്കോണുവേണ്ടി സഹീറും ഗോളുകൾ നേടി. നിർണായകമായ മൂന്ന് പെനാൽറ്റി കിക്കുകൾ തടുത്തിട്ട കാസ്കേടിെൻറ ഗോൾകീപ്പർ സമീറാണ് മാൻ ഓഫ് ദ മാച്ച്. ആസിഫ് മികച്ച കളിക്കാരനായി. സമാപന ചടങ്ങുകൾ ഐഡിയ ലിങ്ക് മാനേജിങ് ഡയറക്ടർ സുധീർ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
റിയാസ് മുഹമ്മദ്, സൂരജ് ജലാൽ, മുസാദിഖ്, പി.വി. ഹിഷാം, പി.എസ്. ഫിറോസ്, ഇൻസാഫ് എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സി.ടി. സമീർ സ്വാഗതവും അൽത്വാഫ് നന്ദിയും പറഞ്ഞു. മിഷാൽ, അക്ബർ, ശിഹാബ്, ഫൈസൽ, അബു, ആഷിക്, ഫദലു, നമീർ, അനീസ്, സർഫറാസ്, ഇർഫാൻ, സാബിക്ക്, അഫാഖ്, ഡാനിഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.