സൽമാൻ രാജാവ്
ജിദ്ദ: ഹജ്ജിലെ ഐക്യദാർഢ്യം, സാഹോദര്യം, ഒരുമ എന്നീ അർഥങ്ങളാൽ നാം പ്രചോദിതരാണെന്നും ഹജ്ജിനായി വിശുദ്ധ ഭവനത്തിലെത്തിയ തീർഥാടകരുടെ ദൃശ്യത്തിൽ ഇത് ഉൾക്കൊള്ളുന്നുവെന്നും സൗദി ഭരണാധികാരി സൽമാൻ രാജാവ്. ബലിപെരുന്നാൾ സന്ദേശത്തിലാണ് സൽമാൻ രാജാവ് ഇക്കാര്യം പറഞ്ഞത്.
ഒരു ലക്ഷ്യത്തിനായി അവർ തങ്ങളുടെ അണികളെ ക്രമീകരിച്ചിരിക്കുന്നു. തീർഥാടകരിൽനിന്ന് അവരുടെ ഹജ്ജ് സ്വീകരിക്കാനും നമ്മുടെ രാജ്യത്തിനും മുസ്ലിംകൾക്കും ലോകത്തിനും നന്മയും സമൃദ്ധിയും ഉണ്ടാകുവാനും ദൈവത്തോട് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു. മുഴുവൻ തീർഥാടകർക്കും മുസ്ലിംകൾക്കും സൽമാൻ രാജാവ് ബലിപെരുന്നാൾ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.