ജിദ്ദ: അൽബാഹയിലെ ഖർയത്ത് ദീ അയ്ൻ യുനസ്കോ പൈതൃക പട്ടികയിലേക്ക്. അൽബാഹ മേഖലയ ിലെ മഖ്വ ഗവർണറേറ്റിന് കീഴിലെ അബ്യള് മലമുകളിലാണ് ദീ അയ്ൻ ചരിത്രപുരാതന ഗ്രാമം സ്ഥിതിചെയ്യുന്നത്. മലക്ക് മുകളിൽ പ്രേത്യകതരം കല്ലുകൾ അടുക്കിവെച്ച് പണി ത വീടുകളും പള്ളിയും കിണറും പുരാതന കാലത്ത് ജീവിച്ച സമൂഹത്തിെൻറ ചരിത്രം തുറന്നുകാട്ടുന്നതാണ്. 85ഒാളം പുരാതന വീടുകൾ സ്ഥലത്തുെണ്ടന്നാണ് കണക്ക്. ഇതിൽ അഞ്ചു നിലകൾ വരെയുള്ള കെട്ടിടങ്ങളുണ്ട്. മലയോട് ചേർന്ന് ഇൗന്തപ്പനകളും വാഴത്തോട്ടവും മറ്റ് കൃഷികളും വെള്ളക്കെട്ടുകളോടും കൂടിയ വിശാലമായ താഴ്വരയുമുണ്ട്.
തട്ടുകളായി നിൽക്കുന്ന പുരാതന വീടുകൾ ഉൾക്കൊള്ളുന്ന പ്രകൃതിരമണീയവുമായ ഇൗ ഗ്രാമത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കാൻ സൗദി ടൂറിസം വകുപ്പ് ഏകദേശം നാലു വർഷം മുമ്പാണ് നടപടികൾ ആരംഭിച്ചത്. ഇതിനായി ‘ദാറു ഇംറാൻ’ എന്ന പേരിൽ പ്രത്യേക എൻജിനീയറിങ് കൺസൽട്ടൻസി പ്രവർത്തിക്കുന്നുണ്ട്. മ്യൂസിയം, നാടൻ വിഭവ ഹോട്ടലുകൾ, കൗരകൗശല വസ്തു പ്രദർശനം, താമസ ഫ്ലാറ്റുകൾ, ബക്കാലകൾ, ചിൽഡ്രൻസ് ക്ലബ്, ൈലബ്രറി, ആർട്ട് ഗാലറി തുടങ്ങിയവ നിർമിച്ചാണ് പ്രദേശം വികസിപ്പിക്കുന്നത്.
ഖർയത്ത് ദീ അയ്ൻ യുനസ്കോ പൈതൃക പട്ടികയിൽ ഉടനെ ഇടം തേടുമെന്ന് അൽബാഹ ഗവർണർ അമീർ ഹുസാം ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസ് പറഞ്ഞു. യുനസ്കോ പൈതൃക പട്ടികയിൽ ഇടം തേടാനാവശ്യമായ നടപടികൾ ഉടനെ പൂർത്തിയാക്കും. മേഖലയിലെ പ്രധാന സംസ്കാരിക, ടൂറിസം േകന്ദ്രമാണിതെന്നും ഗവർണർ പറഞ്ഞു. പ്രദേശത്ത് നടപ്പാക്കിയ വികസനങ്ങൾ കാരണം കൂടുതൽ സന്ദർശകരാണ് ദീ അയ്നിലെത്തിക്കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.