ദമ്മാം: ഡി.എഫ്.സി സൂപ്പർ കപ്പ് രണ്ടാം എഡിഷൻ സുഹ്റ ട്രാവൽസ് ഡി.എഫ്.സി സൂപ്പർ കപ്പ് 2020 ടൂർണമെൻറിന് സൈഹാത്തിലെ റോമ സ്റ്റേഡിയത്തിൽ തുടക്കംകുറിച്ചു. അബീർ ദല്ല എഫ്.സി ച െയർമാൻ ജിതിൻ മാത്തൻ കിക്കോഫ് നിർവഹിച്ചു. പ്രശസ്ത അറബ് ആർട്ടിസ്റ്റ് സമാൻ ജാസിം, അ ബ്ദുല്ല റഷീദ്, ഡിഫ ആക്ടിങ് പ്രസിഡൻറ് മൻസൂർ മങ്കട, ജനറൽ സെക്രട്ടറി ലിയാക്കത്തലി, ട്രഷറർ അഷ്റഫ് സോണി, ഷമീർ കൊടിയത്തൂർ, മുജീബ് കളത്തിൽ, ബഷീർ ആലുങ്ങൽ, നവാസ്, മുഹൈമിൻ, നാസർ, ബിജു, സക്കീർ വള്ളക്കടവ്, നദീർ ഇബ്രാഹിം, ഡിഫ്സി പ്രസിഡൻറ് ഷുക്കൂർ ആലിക്കൽ, ജനറൽ സെക്രട്ടറി ഫസൽ ജിഫ്രി, ട്രഷറർ ശരീഫ് കല്ലിങ്ങൽ, ടൂർണമെൻറ് കമ്മിറ്റി കൺവീനർ ഷൗക്കത്ത് പാലൂർ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ആദ്യ മത്സരത്തിൽ സി.എസ്.സി ഖോബാർ, തെക്കേപുറത്തെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
നിസാമിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിൽ ബിസമി നട്സ് മഡ്രിഡ് എഫ്.സിയും ഫോക്സ് ലൈൻ ബദർ എഫ്.സിയും തമ്മിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഗോളുകളൊന്നും നേടാതെ സമനിലയിൽ അവസാനിക്കുകയും ടൈബ്രേക്കറിലൂടെ ബദർ എഫ്.സി വിജയിക്കുകയും ചെയ്തു. ഉനൈസ് മാൻ ഓഫ് ദ മാച്ചായി.
മൂന്നാം മത്സരത്തിൽ സി.എസ്.സി സ്ട്രൈക്കേഴ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് റെയിൻബോ എഫ്.സി പരാജയപ്പെടുത്തി. ഷംസു മാൻ ഓഫ് ദ മാച്ചായി. അവസാന മത്സരത്തിൽ ജുബൈൽ എഫ്.സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് സ്പോർടിങ് ഖാലിദിയയെ പരാജയപ്പെടുത്തി. ഹെഗലിനെ മാൻ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.