മക്ക: മക്ക നഗരത്തിെൻറയും പരിസരപ്രദേശങ്ങളുടെയും മുഖച്ഛായ മാറ്റുന്ന ഡിസ്ട്രിക്റ്റ് വികസന പരിപാടിയുടെ പുതിയ ഘട്ടത്തിന് തുടക്കമായി. മക്ക, മശാഇർ റോയൽ കമീഷെൻറ നേതൃത്വത്തിലാണ് 16.3 ബില്യൺ സൗദി റിയാലിലധികം മുതൽമുടക്കിൽ വൻകിട വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മക്കയുടെ ഹൃദയഭാഗത്തുള്ള ഏഴ് പ്രധാന ഡിസ്ട്രിക്റ്റുകളെ കേന്ദ്രീകരിച്ചാണ് ഈ ഘട്ടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുക. മുൻപ് വിജയകരമായി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ തുടർച്ചയായാണ് ഈ പുതിയ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി.
പുതിയ ഘട്ടത്തിൽ തെക്കൻ ജുർഹും, അൽഹിജ്‌ല, ഖാലിദിയ, കിഴക്കൻ ഹിന്ദാവിയ, തെക്കൻ ഹിന്ദാവിയ, പടിഞ്ഞാറൻ ഹിന്ദാവിയ, അൽസഹൂർ എന്നീ ഏഴ് ഡിസ്ട്രിക്റ്റുകളാണ് സമഗ്രമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നത്. ഏകദേശം 44 ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് ഈ ബൃഹദ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രമുഖ ദേശീയ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിക്കായി നിരവധി നിർണായക കരാറുകൾ ഉടൻ ഒപ്പുവെക്കും.
മേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, നഗര പരിസ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, വിദേശ-സ്വദേശ നിക്ഷേപങ്ങൾക്കും സുസ്ഥിര വികസനത്തിനുമുള്ള മികച്ച കവാടമായി മക്കയെ മാറ്റാൻ ഇത് സഹായിക്കും.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തീർത്ഥാടകർ എത്തുന്ന പുണ്യനഗരത്തിെൻറ ഉയർന്ന പദവിക്ക് അനുയോജ്യമായ രീതിയിലാണ് ഈ നവീകരണ പ്രവർത്തനങ്ങളെല്ലാം ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.