റിയാദ്: മലിനജല ടാങ്കിൽ ശ്വാസം മുട്ടി അഞ്ചുപേർ മരിച്ചു. റിയാദ്- മൻഫുഅ ജില്ലയിലാണ് സംഭവം. രണ്ടു സൗദി പൗരന്മാരും രണ്ടു യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്. കെട്ടിടത്തിലെ മലിനജല ടാങ്കിെൻറ മാൻഹോള്‍ ഹൈഡ്രോഫ്ളോറിക് ആസിഡ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ശ്രമിച്ച ഈജിപ്തുകാരനാണ് ആദ്യം അപകടത്തില്‍ പെട്ടത്. ടാങ്കില്‍ ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസ്സം നേരിട്ടു. ഇതോടെ ഇയാളെ രക്ഷിക്കുന്നതിന് ശ്രമിച്ച് ടാങ്കില്‍ ഇറങ്ങിയ യമനിയും ശ്വാസംമുട്ടി കുഴഞ്ഞുവീണു. പിന്നാലെ ഇരുവരെയും രക്ഷിക്കുന്നതിന് ശ്രമിച്ച മറ്റൊരു യമനിയും ടാങ്കില്‍ കുടുങ്ങി. അപകടസമയത്ത് യാദൃച്ഛികമായി ഇതിലൂടെ കടന്നുപോയ സൗദി പൗരന് വിവരമറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുകയും ടാങ്കില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. അപകടത്തെ കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ സിവില്‍ ഡിഫൻസ് ഉദ്യോഗസ്ഥരില്‍ ഒരാളും ടാങ്കിനകത്ത് ശ്വാസംമുട്ടി കുഴഞ്ഞുവീണ് മരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ പിന്നീട് സിവില്‍ ഡിഫൻസ് അധികൃതര്‍ പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.