റിയാദ്: സൗദി അറേബ്യയിൽ രോഗമുക്തരുടെ എണ്ണം ഉയരുന്നു. ചൊവ്വാഴ്ചയിലേതുപോലെ ബുധനാഴ്ചയും സുഖംപ്രാപിച്ചവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തെക്കാൾ ഉയരത്തിലെത്തി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ചൊവ്വാഴ്ചയിലേതിനെക്കാൾ കുറഞ്ഞു. ഇതാദ്യമായാണ് െഎസൊലേഷനിൽ കഴിയുന്നവരുടെ എണ്ണം കുറയുന്നത്. ഒറ്റദിവസംകൊണ്ട് സുഖംപ്രാപിച്ചത് 2365 പേരാണ്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 17,622 ആയി.
പുതുതായി 1905 പേരിൽ കോവിഡ് സ്ഥിരീകരിച്ചു. ആകെ േകാവിഡ് ബാധിതരുടെ എണ്ണം 44,830. ഇതിൽ ഇപ്പോൾ ചികിത്സയിലുള്ളത് 26,935 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമ്പതുപേർ മരിച്ചു. രണ്ട് സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്. മക്ക, ജിദ്ദ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 42നും 80നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. ഇവരെ വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 32 ശതമാനമായി. ബാക്കി വിവിധ രാജ്യക്കാരാണ്. പുതിയ രോഗികളിൽ 78 ശതമാനം പുരുഷന്മാരും 22 ശതമാനം സ് ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. എട്ട് ശതമാനം കുട്ടികളും നാല് ശതമാനം കൗമാരക്കാരും 88 ശതമാനം മുതിർന്നവരുമാണ്. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 4,96,948 കോവിഡ് ടെസ്റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യവകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 27ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചുവരുത്തി പരിശോധന നടത്തുന്ന റാൻഡം ടെസ്റ്റിങ്ങും നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.