റിയാദ്: സൗദി അറേബ്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസം പകർന്ന് സുഖം പ്രാപിക്കുന്നവരുടെ എണ്ണം പതിനായിരം കടന്നു. 1024 പേർ ശനിയാഴ്ച സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 10144 ആയി ഉയർന്നു. എന്നാൽ മുൻ ദിവസങ്ങളിലേത് പോലെ ഇന്നും 10 പേർ മരിച്ചു. എല്ലാരും വിദേശികളാണ്. മക്കയിലും ജിദ്ദയിലും നാല് പേർ വീതവും റിയാദ്, ജുബൈൽ എന്നിവിടങ്ങളിൽ ഒാരോരുത്തരുമാണ് മരിച്ചത്. മരിച്ചവർ 33നും 66നും ഇടയിൽ പ്രായമുള്ളവരാണ്.
ഇതോടെ ആകെ മരണ സംഖ്യ 239 ആയി. 1704 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 37136 ആയി. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 418,722 കോവിഡ് ടെസ്റ്റുകൾ നടന്നു. പുതിയ രോഗികളിൽ 82 ശതമാനം പുരുഷന്മാരും 18 ശതമാനം സ്ത്രീകളുമാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 30 ശതമാനം സൗദികളും 70 ശതമാനം വിദേശികളുമാണ്.
ആറ് ശതമാനം കുട്ടികളും നാല് ശതമാനം കൗമാരക്കാരും 90 ശതമാനം മുതിർന്നവരുമാണ്. ചികിത്സയിൽ കഴിയുന്ന 26753 ആളുകളിൽ 140 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 23ാം ദിവസത്തിലേക്ക് കടന്നു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനയ്ക്ക് പുറമെ ആളുകളെ ഫോൺ ചെയ്ത് വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്റ്റിങ്ങും നടക്കുന്നു.
പുതിയ രോഗികൾ:
മക്ക 417, റിയാദ് 316, ജിദ്ദ 265, മദീന 112, ദമ്മാം 111, ത്വാഇഫ് 107, ജുബൈൽ 67, ഖോബാർ 54, ജദീദ അറാർ 38, ഹദ്ദ 33, ഹുഫൂഫ് 23, അൽഖർജ് 23, ദറഇയ 20, ബുറൈദ 18, ഖത്വീഫ് 15, തബൂക്ക് 12, സഫ്വ 9, റാസതനൂറ 7, യാംബു 7, മഹായിൽ 6, ദഹ്റാൻ 6, ബേയ്ഷ് 5, നാരിയ 4, ഖുറയാത് 4, മുലൈജ 3, അൽമജാരിദ 2, ഖഫ്ജി 2, അബ്ഖൈഖ് 2, ബീഷ 2, അൽജഫർ 1, അബ്ഹ 1, സറാത് അബീദ 1, സൽവ 1, അൽബദാഇ 1, ഉനൈസ 1, മിദ്നബ് 1, ഉഖ്ലത് സുഖൈർ 1, മഹദ് അൽദഹബ് 1, അദം 1, അൽബാഹ 1, സബ്യ 1, ഹാഇൽ 1, വാദി ദവാസിർ 1
മരണസംഖ്യ:
മക്ക 103, ജിദ്ദ 65, മദീന 37, റിയാദ് 13, ഹുഫൂഫ് 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.