ജിദ്ദ: സൗദി അറേബ്യയും ചൈനയും തമ്മിൽ 2800 കോടി ഡോളറിെൻറ സാമ്പത്തിക സഹകരണ കരാറുകളിൽ ഒപ്പുവെച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ ചൈന സന്ദർശനത്തോടനുബന്ധിച്ച് നടന്ന നിക്ഷേപകസമ്മേളനത്തിൽ 35 കരാറുകളാണ് പിറന്നത്. ന ാല് ചൈനീസ് കമ്പനികൾക്ക് സൗദി അറേബ്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസും അനുവദിച്ചു. 28 ശതകോടി റിയാലിേൻറതാണ് 35 ഉഭയകക്ഷി കരാറുകൾ. രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക സാംസ്കാരിക മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് കരാറുകൾ. അരാംകോ പത്ത് ബില്യെൻറ കരാർ ഒപ്പുവെച്ചു.
ചൈനക്കാർക്ക് ബിസിനസ് വിസക്ക് 24 മണിക്കുറിനകം നടപടികൾ പൂർത്തിയാക്കി അനുമതി നൽകാൻ കിരീടാവകാശി ഉത്തരവിട്ടു.
സൗദിക്കും ചൈനക്കുമിടയിൽ ഭാവിയിൽ വലിയ അവസരങ്ങളാണുള്ളതെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര മേഖലയിൽ കഴിഞ്ഞ വർഷം 32 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ സൈനിക മേഖലയിലും ഇരു രാഷ്ട്രങ്ങൾക്കിടയിലെ ബന്ധം ശക്തമാണ്. സൗദി ^ചൈന ബന്ധത്തിന് ചരിത്രത്തോളം പഴക്കമുണ്ടെന്ന് പ്രസിഡൻറ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ കിരീടാവകാശി പറഞ്ഞു. അതേ സമയം തന്ത്രപ്രധാനമേഖലയിൽ സൗദിയുമായി സഹകരിക്കാനുള്ള ചൈനയുടെ താൽപര്യം പ്രസിഡൻറ് ഷി ജിൻപിങ് ഉൗന്നിപ്പറഞ്ഞു.
അന്താരാഷ്ട്ര, മേഖല തലങ്ങളിലുള്ള വിഷയങ്ങളിൽ സൗദി^ചൈന സഹകരണം ഉണ്ടെന്നും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞു.വെള്ളിയാഴ്ച രാവിലെ നടന്ന ചൈന സൗദി സഹകരണ ഫോറത്തിൽ കിരീടാവകാശി അധ്യക്ഷത വഹിച്ചു. പെേട്രാളിയം മേഖലയിലെ 12 കരാറുകൾ ഇൗ യോഗത്തിലാണ് രൂപപ്പെട്ടത്. ചൈനക്ക് ക്രൂഡോയിൽ നൽകുന്ന പ്രധാന രാജ്യമാണ് സൗദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.