ത്വാഇഫ്: രണ്ടാമത് ക്രൗൺ പ്രിൻസ് ഒട്ടക ഒാട്ടമത്സരം സമാപനം കിരീടാവകാശി അമീർ മുഹ മ്മദ് ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ഒട്ടക ഒാട്ടമത്സര മൈതാനത്ത് ഒരുക്കിയ ചടങ്ങി ൽ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, അമീറുമാർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ജോർഡൻ എന്നീ രാജ്യങ്ങളിലെ അതിഥികളും പ്രമുഖ വ്യക്തിത്വങ്ങളും സന്നിഹിതരായിരുന്നു.
മത്സരമൈതാനിയിൽ എത്തിയ കിരീടാവകാശിയെ ജനറൽ സ്പോർട്സ് അതോറിറ്റി ഭരണസമിതി അധ്യക്ഷൻ അമീർ അബ്ദുൽ അസീസ് ബിൻ തുർകി അൽഫൈസൽ, സൗദി കേമൽ ഫെഡറേഷൻ മേധാവി അമീർ ഫഹദ് ബിൻ ജലവി എന്നിവർ ചേർന്നു സ്വീകരിച്ചു. പിന്നീട് അവസാന രണ്ട് റൗണ്ട് ഒട്ടക ഒാട്ടം നടന്നു. വിജയികൾക്കുള്ള സമ്മാനം കിരീടാവകാശി വിതരണം ചെയ്തു. സ്പോർട്സ് ജനറൽ അതോറിറ്റി സമിതി അധ്യക്ഷൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി സ്വാഗതം പറഞ്ഞു. സ്പോർട്സ് മേഖല വികസിപ്പിക്കുന്നതിനായി ഭരണകൂടം നൽകിവരുന്ന സഹായം അദ്ദേഹം എടുത്തുപറഞ്ഞു.
രണ്ടാം ക്രൗൺപ്രിൻസ് ഒട്ടക ഒാട്ടമത്സരം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒന്നര മാസം മുമ്പാണ് ത്വാഇഫിൽ രണ്ടാമത് ക്രൗൺ പ്രിൻസ് ഒട്ടക ഒാട്ട മത്സരം ആരംഭിച്ചത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഒട്ടക ഉടമകളാണ് മത്സരത്തിൽ പങ്കാളികളാകാൻ എത്തിയത്. വിജയികൾക്ക് മില്യൺ റിയാലുകളാണ് സമ്മാനമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.