ഗുർദീപ് സിങ്
യാംബു: ഒക്ടോബർ 14ന് യാംബുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അൽ വഹൈബി ട്രാൻസ്പോർട്ടേഷൻ കമ്പനി തൊഴിലാളി ഗുർദീപ് സിങ്ങിന്റെ (30) മൃതദേഹം നാട്ടിലെത്തിച്ചു. ഗുർദീപ് സിങ് ഹിമാചൽ പ്രദേശ് ഉന ജില്ലയിലെ ദെഹ്ലാൻ സ്വദേശിയായ ഗുരുദേവ് സിങ്, നീലം കൗർ ദമ്പതികളുടെ മകനാണ്.
അവിവാഹിതനായ ഗുർദീപിന്റെ ഏക സഹോദരി ബാൽജിത്ത് കൗർ ആണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി ഗുർദീപ് സിങ്ങിന്റെ കുടുംബം വക്കാലത്ത് നൽകിയ കമ്പനി പ്രതിനിധി സുഡാൻ സ്വദേശി മുസ്തഫ, പിതൃസഹോദരൻ നർദേവ് സിങ്, മറ്റു കമ്പനി അധികൃതർ, ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ജീവകാരുണ്യ കൺവീനർ എ.പി സാക്കിർ എന്നിവർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.