ന്യൂ മിന ടവർ

‘ന്യൂ മിന ടവറു’കളിൽ തീർഥാടകരെ താമസിപ്പിക്കാനുള്ള ഒരുക്കം തകൃതിയിൽ

ജിദ്ദ: ഇത്തവണ ഹജ്ജ് സീസണിൽ ‘ന്യൂ മിന ടവറുകളി’ൽ തീർഥാടകരെ താമസിപ്പിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആഭ്യന്തര തീർഥാടകരെ താമസിപ്പിക്കാനാണ് ജംറകളിൽനിന്ന് ഒരു കിലോമീറ്റർ അകലെ ന്യൂ മിന ടവറുകൾ നിർമിച്ചിരിക്കുന്നത്. അഞ്ച് നിലകളിലായുള്ള ന്യൂ മിന ടവറുകളിൽ മൂന്ന് ലിഫ്റ്റുകൾ, സേവനങ്ങൾക്കായി പ്രത്യേക ലിഫ്റ്റുകൾ, നിരവധി ബാത്ത്റൂം സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ്. കെട്ടിടത്തിലെ ഓരോ മുറിയിലും 25 നും 30 നും ഇടയിൽ തീർഥാടകർക്ക് താമസിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. 11,000 ഹാജിമാർക്കുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇതിനുള്ള പാക്കേജ് മന്ത്രാലയം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Arrangements to accommodate pilgrims in 'New Mina Towers' in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.